??????? ????, ????????????

ഇരിട്ടിയിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു

ഇരിട്ടി: ബാരാപോള്‍ പുഴയുടെ ഭാഗമായ ചരള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർ ഥികള്‍ മുങ്ങിമരിച്ചു. രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അങ്ങാടിക്കടവ് ഡോണ്‍ ബോസ ്‌കോ കോളജ് രണ്ടാം വര്‍ഷ ബി.കോം വിദ്യാർഥി ഉളിക്കലിലെ എമിന്‍ സബാന്‍ (19), കോഴിക്കോട്ടെ എന്‍ ട്രന്‍സ് കോച്ചിങ് സെൻററിലെ വിദ്യാർഥി വള്ളിത്തോട്ടെ ആനന്ദ് റാഫി (20) എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കളായ, കണ്ണൂര്‍ ടീച്ചേഴ്സ് ട്രെയിനിങ് കോളജിലെ വിദ്യാർഥി ജോപോള്‍ (19), മൈസൂരു കോളജിലെ ബി.കോം വിദ്യാർഥി മാടത്തിയിലെ അമീഷ് കെ. ജോണ്‍ (19) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച ഉച്ച 12 മണിയോടെയാണ് അപകടം. നാലുപേരടങ്ങിയ സംഘം പുഴയിൽ കുളിക്കുന്നതിനിടയിൽ എമിന്‍ സബാനും ആനന്ദ് റാഫിയും മുങ്ങിത്താഴുകയായിരുന്നു.
മുന്നില്‍ നീന്തിയെത്തിയ ജോപോളും അമീഷ് കെ.ജോണും ഇരുവരും കയത്തിലേക്ക് താഴുന്നത് കണ്ടെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആദ്യം ആനന്ദ് റാഫിയെ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയാണ് എമിന്‍ സബാനെ മുങ്ങിയെടുത്തത്. മൃതദേഹങ്ങൾ പരിയാരം ഗവ. കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഉളിക്കലിലെ ഐക്കരക്കുന്നേല്‍ ദേവസ്യ എന്ന െസബാസ്റ്റ്യെൻറയും അച്ചാമ്മയുടെയും മകനാണ് എമിന്‍ സബാന്‍. സഹോദരങ്ങള്‍: ദിവ്യ (നഴ്സ്), സിമി (നഴ്സ്, ഇരിട്ടി അമല ഹോസ്പിറ്റൽ). വള്ളിത്തോട് കുഴിത്തറ വീട്ടില്‍ കെ.പി. റാഫിയുടെയും ഷൈനി റാഫിയുടെയും മകനാണ് ആനന്ദ്റാഫി. സഹോദരങ്ങള്‍: ആദര്‍ശ് റാഫി, ആകാശ് റാഫി (ഇരുവരും വിദ്യാർഥികള്‍).

Tags:    
News Summary - two students drowns in kannur river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.