കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനും താഹ ഫസലിനുമൊപ്പമുണ്ടായിരുന്ന പാണ്ടിക്കാട് സ്വദേശി ഉസ്മാനായി അന്വേഷണം ഉൗർജിതമാക്കി പൊലീസ്. കേരളത്തിനുപുറമെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും തിരച്ചിൽ ശക്തമാക്കി.
ഉസ്മാെനതിരെ കണ്ണൂര്‍, മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളില്‍ മാവോവാദി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് യു.എ.പി.എ ഉൾെപ്പടെ പത്ത് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടിരക്ഷപ്പെട്ട ഉസ്മാെൻറ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍നിന്നാണ് മാവോവാദി ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ലഭിച്ചത്. മുമ്പ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ ഉസ്മാൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. നിലവിൽ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുമെന്നും അേന്വഷണസംഘ തലവൻ സൗത്ത് അസി. കമീഷണർ എ.ജെ. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.