ബാങ്ക് ജപ്തി നിർത്തിവെക്കാൻ അടിയന്തര നടപടി വേണം -വി.ഡി. സതീശൻ

തിരുവനന്തപുരം: ബാങ്കുകൾ ജപ്തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിർത്തിവെക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പതിനായിരകണക്കിന് റിക്കവറി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. വായ്പ എടുത്തവർക്ക് ജപ്തി നോട്ടീസ് പതിക്കരുത്. പലർക്കും വരുമാനമില്ല. നോട്ടീസ് പതിക്കുന്നത് ആത്മഹത്യക്ക് ഇടയാക്കും. ബാങ്കേഴ്സ് മീറ്റിങ് പോലും വിളിച്ചത് കഴിഞ്ഞ ദിവസമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ബാങ്കിന്‍റെ ജപ്തി ഭീഷണി കാരണമാണെന്നും പാവങ്ങളെ ബാങ്ക് കുടുക്കിലാക്കിയെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

കോവിഡ് കാലത്തും ജപ്തി നടപടികൾക്ക് സാഹചര്യമുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 20 പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    
News Summary - Urgent action is required to stop bank foreclosure proceedings: VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.