'അവനെ തീർത്തിട്ടേയുള്ളു സാറേ'... രോഷവുമായി ബന്ധുക്കൾ; മർദനമേറ്റ് പ്രതി

കുമളി: വണ്ടിപ്പെരിയാർ കൊലപാതകത്തിൽ പൊലീസ് തെളിവെടുപ്പിനിടെ പ്രതിക്കു നേരെ പാഞ്ഞടുത്ത് ബന്ധുക്കളും നാട്ടുകാരും. ശക്തമായ സുരക്ഷയിലും പ്രതിക്ക് മർദനമേറ്റതോടെ പൊലീസ് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി

'അവനെ എെൻറ വീട്ടിൽ കയറ്റരുത്.. അവനെ തീർത്തിട്ടേയുള്ളു' എന്ന് ആക്രോശിച്ചാണ് കുട്ടിയുടെ പിതാവ് എത്തിയത്. ഇതിനു പിന്നാലെ കൈയിൽ കത്തിയും വാക്കത്തിയും കമ്പുകളുമായി നാട്ടുകാരും മറ്റു ബന്ധുക്കളും എത്തിയതോടെ പ്രതിയെ ചുറ്റി വളഞ്ഞ് പൊലീസ് സുരക്ഷ ശക്തമാക്കി.

ചുറ്റും നിന്നുള്ള രോഷപ്രകടനങ്ങളും അക്രമിക്കാനുള്ള ശ്രമങ്ങളും തടയുന്നതിനിടെയാണ് സമീപത്തെത്തിയ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു പ്രതിയുടെ ചെകിട്ടിൽ അടിച്ചത്. ഉടൻ പൊലീസ് ഇയാളെ പിടിച്ചു മാറ്റി പ്രതിയുമായി ലയത്തിനുള്ളിലേക്ക് കയറുകയായിരുന്നു.

തെളിവെടുപ്പിന് പ്രതിയുമായി വരുന്ന വിവരമറിഞ്ഞ് സ്ത്രീകളും പ്രായമായവരും ഉൾെപ്പടെ പ്രദേശത്തെ നാട്ടുകാർ അസഭ്യവർഷവുമായി ലയത്തിനു സമീപം തടിച്ചുകൂടിയിരുന്നു.

Tags:    
News Summary - vandiperiyar murder angry relatives; Defendant beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.