കോഴിക്കോട്: കാര്യവട്ടം ഏകദിനത്തിന് കാണികള്‍ കുറഞ്ഞത് കായിക മന്ത്രിക്കേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പട്ടിണിപാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. മന്ത്രി മാപ്പ് പറയണം.പ ട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേെണ്ടന്ന പ്രസ്താവന കേരളീയരെ വിഷമിപ്പിച്ചു. അഹങ്കാരത്തിന്‍റേയും ധിക്കാരത്തിന്‍റേയും സ്വരമാണ് മന്ത്രിയുടേത്. മലയാളികളെ അപമാനിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് നടന്നത്. അതിനെ വന്‍ വിജയമാക്കി മാറ്റേണ്ടത് നാടിെൻറ ആവശ്യമാണ്. സര്‍ക്കാര്‍ തന്നെയാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. ഒരു അന്താരാഷ്ട്ര മത്സരം നന്നായി ഇവിടെ നടന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ നമുക്ക് ലഭിക്കും. കേരളത്തിന്‍റെ കായിക വികസനത്തിന് മാത്രമല്ല സാമ്പത്തിക രംഗത്തിനും അത് ഉണര്‍വേകും. പകരം കായിക മന്ത്രി വളരെ മോശമായി സംസാരിച്ചു. മന്ത്രി മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കാണികളില്ലാതായ സാഹചര്യത്തിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനുൾപ്പെടെ മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.