തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച വിദ്യാകിരണം പദ്ധതിയിൽ സംസ്ഥാനത്ത് 441 സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിച്ചതായി മന്ത്രി വി. ശിവൻകുട്ടി. ഈ അക്കാദമിക വർഷം അവസാനത്തോടെ 127 എണ്ണം പൂർത്തിയാക്കും. ബാക്കി 435 കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിച്ച് കലണ്ടർ തയാറാക്കിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ അഞ്ച് കോടി രൂപയുടെ 141 കെട്ടിടവും മൂന്ന് കോടി രൂപയുടെ 386 കെട്ടിടവും ഒരു കോടി രൂപയുടെ 446 കെട്ടിടവും അടക്കം 973 സർക്കാർ സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനമാണ് ലക്ഷ്യം. 2309 കോടി രൂപയാണ് ഇതിന് മാത്രമായുള്ള ആകെ മതിപ്പ് ചെലവ്. 2022 മേയ് മാസംവരെ നിർമാണം ആരംഭിക്കാത്ത കെട്ടിടങ്ങളുടെ എസ്റ്റിമേറ്റ് തുക വർധിപ്പിച്ചതടക്കം കിഫ്ബി പദ്ധതി പ്രകാരം 2600 കോടിയിലധികം ഇതിനായി നീക്കിവെച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
ഒരു കോടി രൂപ കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന 446 സ്കൂളുകളിൽ 136 കെട്ടിടം പൂർത്തീകരിച്ചു. എൺപതിലധികം സ്കൂളുകൾ ഈ അക്കാദമിക വർഷത്തിന്റെ അവസാനം ആകുമ്പോഴേക്കും പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.