കോട്ടയം: മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും നിലം നികത്തി അനധികൃതമായി റോഡ് നിർമിച്ചെന്ന പരാതിയിൽ തോമസ് ചാണ്ടിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. അടുത്തദിവസം വിജിലൻസ് സംഘം അദ്ദേഹത്തിെൻറ മൊഴിയെടുക്കും. പരാതിക്കാരെൻറ മൊഴിയെടുക്കൽ പൂർത്തിയായിട്ടുണ്ട്. റോഡ് നിർമിച്ച കരാറുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.
നാലു റീച്ചുകളിലായി നാലു കരാറുകാരാണ് റോഡ് നിർമാണം ഏറ്റെടുത്തത്. ഇതിൽ ഒരു കരാറുകാരെൻറ മൊഴിയെടുത്തു. നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിെച്ചന്നുകാട്ടി അഡ്വ. സുഭാഷ് തീക്കാടൻ നൽകിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിെൻറ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് എസ്.പി അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.