കൊച്ചി: ജമ്മു-കശ്മീരിലെ കഠ്വയിൽ ക്രൂരപീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ട് വയസ്സുകാരിക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ ഇൗ മാസം 23ലേക്ക് മാറ്റി. നെട്ടൂർ കുഴുപ്പിള്ളിൽ എൻ. ശ്രീവിഷ്ണു എന്ന വിഷ്ണു നന്ദകുമാർ (27) നൽകിയ ജാമ്യാപേക്ഷയാണ് വാദം കേട്ടശേഷം എറണാകുളം അഡീഷനൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.