ലോ അക്കാദമി പ്രശ്നം: കോൺഗ്രസ് അംഗം വിട്ടുനിന്നത് അന്വേഷിക്കും -സുധീരൻ

തിരുവനന്തപുരം: ലോ അക്കാദമി വിഷയം ചർച്ച ചെയ്ത കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗം വിട്ടുനിന്ന സംഭവം പരിശോധിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. അക്കാദമിക്ക് നൽകിയ ഭൂമി ദുരുപയോഗം ചെയ്തത് സർക്കാർ അന്വേഷിക്കണം. സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ലോ അക്കാദമിക്കും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും എതിരെ സ്വീകരിക്കേണ്ട നടപടി ചർച്ച ചെയ്യാനാണ് ശനിയാഴ്ച കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേർന്നത്. ഈ യോഗത്തിൽ നിന്നാണ് കോണ്‍ഗ്രസിലെ കെ.എസ്. ഗോപകുമാറും മുസ് ലിം ലീഗിലെ അബ്ദുല്‍ റഹീമും ആണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.

ലോ അക്കാദമിക്കും പ്രിൻസിപ്പൽ ലക്ഷ്മി നായര്‍ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ഒമ്പതംഗ ഉപസമിതി ഏകകണ്ഠമായി തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ നടപടി സ്വീകരിക്കാനായിരുന്നു യോഗം.

 

Tags:    
News Summary - vm sudheeran in law academy issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.