പാതകളിലെ ഗതാഗത തടസ്സം മറയാക്കി; വിമാന നിരക്കിൽ റോക്കറ്റ് വർധന

മംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ ദേശീയ പാതയിൽ മലയിടിഞ്ഞും പശ്ചിമഘട്ട ചുരം പാതയിലെ മണ്ണിടിച്ചിൽ ഭീഷണിയിലും മോട്ടോർ വാഹന ഗതാഗതം തടസ്സപ്പെട്ട മറവിൽ വിമാന യാത്ര നിരക്കിൽ റോക്കറ്റ് വർധനയെന്ന് ആക്ഷേപം. ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളിലുള്ളവർ ബംഗളൂരു, മുംബൈ യാത്രകൾക്ക് ട്രെയിൻ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയിൽ വിമാന സർവിസാണ് ആശ്രയിക്കുന്നത്.

മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് 3000 രൂപയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് മൂന്നിരട്ടി 9000 രൂപയാക്കി. മംഗളൂരു -മുംബൈ നിരക്ക് 12,000 രൂപ കടന്നു. വിമാന സർവിസുകൾ വെട്ടിക്കുറച്ചാണ് നിരക്കിലെ കൊള്ളയെന്ന് ആക്ഷേപം ഉയരുന്നു. മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് ആറു വിമാനങ്ങളാണ് സർവിസ് നടത്തിയിരുന്നത്. ഈമാസം ഒന്ന് മുതൽ എയർഇന്ത്യ രണ്ട് വിമാനങ്ങൾ റദ്ദാക്കി. ശേഷിക്കുന്ന നാലെണ്ണത്തിലെ സീറ്റുകൾ വളരെ വേഗം ബുക്ക് ചെയ്യപ്പെടുന്നു. മുംബൈയിലേക്കുള്ള അഞ്ചു വിമാനങ്ങളും ഫുള്ളാണ്. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് ഈ മാസം 31 വരെ വിമാനങ്ങളിൽ സീറ്റ് ഒഴിവില്ല.

Tags:    
News Summary - Airfare Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.