തെരഞ്ഞെടുപ്പ് സ്ക്വാഡ് 1.88 കോടി രൂപ പിടിച്ചെടുത്തു

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഞായറാഴ്ച മാത്രം 1.88 കോടി രൂപയും 87.19 ലക്ഷത്തിന്റെ മദ്യവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ചിത്രദുർഗയിലെ ഹിരിയൂരിൽനിന്നാണ് 1.44 കോടി രൂപ പിടിച്ചത്.

ചിത്രദുർഗയിലെ ചല്ലകരെയിൽനിന്ന് 14,688 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും പിടികൂടി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നശേഷം ഇതുവരെ 17.66 കോടി രൂപയും 18.85 ലക്ഷത്തിന്റെ സൗജന്യ വസ്തുക്കളും 24 കോടി വിലവരുന്ന 7.69 ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തതായി കമീഷൻ വെളിപ്പെടുത്തി.

Tags:    
News Summary - Election squad seizes Rs 1.88 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.