എറണാകുളം - ബംഗളൂരു വന്ദേഭാരത്; ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ ബംഗളൂരു മലയാളികൾ

ബംഗളൂരു: എറണാകുളം - ബംഗളൂരു റൂട്ടില്‍ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസില്‍ ബംഗളൂരുവില്‍നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ വലഞ്ഞ് മലയാളികള്‍. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണം. അതേസമയം ഈ മാസം 31 മുതല്‍ ആഗസ്റ്റ് നാല് വരെ എറണാകുളം ജങ്ഷനില്‍നിന്ന് ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് ദക്ഷിണ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണമെന്ന് റെയില്‍വേ അധികൃതർ പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. സ്വകാര്യ ബസ് സർവിസുകളെ സഹായിക്കാനുള്ള ശ്രമമാണിതെന്ന ആക്ഷേപം ഉയരുന്നുണ്ട്. എറണാകുളത്തുനിന്ന് റിസർവേഷന്‍ എടുത്തിട്ടുണ്ടെങ്കിലും അഞ്ച് മുതല്‍ റിസര്‍വേഷന്‍ സസ്പെന്റഡ് എന്നാണ് കാണിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ട്രെയിന്‍ ജോളാര്‍പേട്ട് വഴിയാണ് പോകുന്നത്. ഇതുമൂലം 28 കിലോമീറ്റര്‍ അധികം ഓടണം. ബംഗളൂരു ഇന്റര്‍സിറ്റി പോകുന്നത് ഹൊസൂര്‍ വഴിയാണ്. സാങ്കേതിക തകരാർമൂലമാണ് ബുക്കിങ്ങിന് താമസം നേരിടുന്നതെന്നും ഇതിന് പരിഹാരമുണ്ടാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

Tags:    
News Summary - Ernakulam - Bangalore Vande Bharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.