മൂക്കിൽനിന്ന് രക്തസ്രാവം: എച്ച്.ഡി. കുമാരസ്വാമി ആശുപത്രി വിട്ടു

ബംഗളൂരു: ഞായറാഴ്ച വാർത്തസമ്മേളനം നടത്തുന്നതിനിടെ മൂക്കിൽനിന്ന് രക്തസ്രാവം ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ പരിശോധനകള്‍ക്കുശേഷം ഡിസ്ചാർജ് ചെയ്തു. ഹൃദയശസ്ത്രക്രിയക്ക് മൂന്നുതവണ വിധേയമായിട്ടുള്ളയാളാണ് കുമാരസ്വാമി. ദിവസേന കഴിക്കാൻ മരുന്നുകളും മാസന്തോറും പരിശോധനയും നടത്തുന്നുണ്ട്. ചില മരുന്നുകളുടെ പാർശ്വഫലം മൂലം ഇടക്കിടെ മൂക്കില്‍നിന്ന് രക്തം വരാറുണ്ടെന്നും അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും മകനും ജെ.ഡി.എസ് യുവജന വിഭാഗം നേതാവുമായ നിഖിൽ കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം മൂന്നിന് ബംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് ഒരാഴ്ച നീളുന്ന പ്രതിപക്ഷ പദയാത്ര ആരംഭിക്കുന്നുണ്ട്. പദയാത്രയെക്കുറിച്ച്‌ വാർത്തസമ്മേളനത്തില്‍ വിവരിക്കവേയാണ് കുമാരസ്വാമിയുടെ മൂക്കില്‍നിന്ന് രക്തം പൊടിഞ്ഞത്. പദയാത്രയിൽ കുമാരസ്വാമിയും മറ്റു നേതാക്കളും ഓരോ ഘട്ടത്തിലായി പങ്കെടുക്കുമെന്നും അറിയിച്ചു.

Tags:    
News Summary - HD Kumaraswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.