ബംഗളൂരു: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് മൂന്നു മാസത്തിനിടെ കർണാടകയിൽ രജിസ്റ്റർചെയ്തത് 18 കേസുകൾ. വ്യാജവാർത്ത പ്രതിരോധിക്കാൻ സംസ്ഥാനത്ത് ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇൻഫർമേഷൻ ഡിസോർഡർ ടാക്ലിങ് യൂനിറ്റാണ് (ഐ.ഡി.ടി.യു) ഇവ കണ്ടെത്തിയത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യാജ പ്രചാരണങ്ങളാണ് കേസിലുൾപ്പെട്ടവയിൽ ഭൂരിഭാഗവും. രണ്ട് കേസ് ബി.ജെ.പിക്കെതിരായ പ്രചാരണത്തിനും ഒരെണ്ണം ജെ.ഡി.എസിനെതിരായ പ്രചാരണത്തിനുമാണ് എടുത്തത്.
കഴിഞ്ഞ മാർച്ചിലാണ് ഇൻഫർമേഷൻ ഡിസോർഡർ ടാക്ലിങ് യൂനിറ്റ് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു മൂന്നു മാസത്തെ പ്രവർത്തനം. ഒമ്പതംഗങ്ങളാണ് യൂനിറ്റിൽ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റിൽ ദിവസവും 64,000 ആർട്ടിക്കിളുകൾ പരിശോധിച്ചതായി അധികൃതർ പറഞ്ഞു. വിവരങ്ങളുടെ സത്യം കണ്ടുപിടിക്കാൻ 537 ഫാക്ട് ചെക്കുകൾ നടത്തിയതായും അറിയിച്ചു. കൂടുതൽ സാങ്കേതിക മികവോടെ യൂനിറ്റ് വീണ്ടും പ്രവർത്തിച്ച് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.