സിനിമ ടിക്കറ്റിന് രണ്ട് ശതമാനം സെസ് ഏർപ്പെടുത്തും

ബംഗളൂരു: സംസ്ഥാനത്ത് സിനിമാ ടിക്കറ്റിനും ഒ.ടി.ടി സബ്‌സ്‌ക്രിപ്ഷൻ ഫീസിനും രണ്ട് ശതമാനം വരെ സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. സംസ്ഥാനത്ത് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപവത്കരിക്കാനാണിത്. കർണാടക സിനി ആൻഡ് കൾചറൽ വർക്കേഴ്‌സ് വെൽഫെയർ ബിൽ 2024 എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്. ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയതെന്ന് തൊഴിൽ മന്ത്രി സന്തോഷ് എസ്. ലാഡ് അറിയിച്ചു. ഇതോടെ സിനിമ ടിക്കറ്റിനും ഒ.ടി.ടി സബ്‌സ്‌ക്രിപ്ഷനും സംസ്ഥാനത്ത് ചെലവേറും. ഏഴ് അംഗങ്ങളുള്ള ക്ഷേമ ബോർഡ് രൂപവത്കരിക്കാനും ബിൽ ലക്ഷ്യമിടുന്നു. കർണാടകത്തിൽ നടി-നടന്മാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ 2355 പേർ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

Tags:    
News Summary - Karnataka likely to impose 2 per cent cess on movie tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.