ബംഗളൂരു: കഴിഞ്ഞദിവസം നഗരത്തിൽ പെയ്ത കനത്ത മഴയിൽ ഹൊസൂർ റോഡിൽ മടിവാള രൂപന അഗ്രഹാരയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വൻ ഗതാഗതക്കുരുക്ക്. മേൽപാലത്തിൽ കിലോമീറ്ററുകളോളം നീണ്ട വാഹന നിരയുടെ ദൃശ്യങ്ങൾ പലരും സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വൈകീട്ട് പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ മേൽപാലത്തിലൂടെ ഇലക്ട്രോണിക് സിറ്റി ഭാഗത്തുനിന്ന് വരുകയായിരുന്ന വാഹനങ്ങൾ മടിവാളയിലേക്ക് നീങ്ങാനാവാതെ ഗതാഗതക്കുരുക്കിൽപ്പെട്ടു. എതിർ ദിശയിൽ വാഹനഗതാഗതം തടസ്സമില്ലാതെ തുടരുകയുംചെയ്തു. മണിക്കൂറുകളോളം വാഹനങ്ങൾ മേൽപാലത്തിൽ നിർത്തിയിടേണ്ടി വന്നതായി യാത്രക്കാരിലൊരാൾ എക്സിൽ കുറിച്ചു. രണ്ടു കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടര മണിക്കൂർ വേണ്ടിവന്നതായി ഒരാൾ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ആംബുലൻസ് കടന്നുവന്നാൽ രോഗി രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് മറ്റൊരാൾ അഭിപ്രായം പങ്കുവെച്ചു.
സമാനമായ ഗതാഗതക്കുരുക്ക് നഗരത്തിലെ മറ്റു പല റോഡുകളിലുമുണ്ടായിരുന്നു. യെലഹങ്ക, ഹെന്നൂർ, ഹൊരമാവ്, അഗാര തുടങ്ങിയയിടങ്ങളിലും വെള്ളക്കെട്ടുമൂലം രൂക്ഷ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.