ഹര്‍ഷാദ് സ്‌നേഹ സമ്പന്നന്‍; ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടിയും ദുൽഖറും

മട്ടന്നൂരിലുണ്ടായ വാഹനാപകടത്തിൽ ആരാധകന്‍ മരണപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടിയും ദുൽഖർ സൽമാനും. കണ്ണൂര്‍ മുഴപ്പിലങ്ങാട് ചിറാളക്കണ്ടി താഹിറ മൻസിലിൽ അബൂബക്കർ- ഷംശാദ് ദമ്പതികളുടെ മകൻ പി.കെ. ഹര്‍ഷാദിന്‍റെ അകാല മരണത്തിലാണ് ഫേസ്ബുക്കിലൂടെ ദുൽഖറും മമ്മൂട്ടിയും ദുഃഖം രേഖപ്പെടുത്തിയത്. 

"ഹര്‍ഷാദ് ലോകത്തോട് വിടപറഞ്ഞ വിവരം അറിഞ്ഞതില്‍ തീരാദുഃഖമുണ്ട്. അദ്ദേഹം നല്‍കിയ സ്‌നേഹവും പിന്തുണയും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഹര്‍ഷാദിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നു. സ്‌നേഹ സമ്പന്നനും സന്തോഷവാനുമായ ഒരു യുവാവായിരുന്നു ഹര്‍ഷാദ്" എന്നും ദുല്‍ഖര്‍ കുറിച്ചു. 

Full View

"ചെറുപ്പക്കാരനായ ഹർഷദിന്‍റെ മരണവാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഹര്‍ഷാദിന്‍റെ വിയോഗത്തിൽ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അർപ്പിക്കുന്നു" -മമ്മുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അനുശോചനത്തിനൊപ്പം തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ ഹർഷാദിനൊപ്പം എടുത്ത ചിത്രവും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്.  

Full View

മമ്മൂട്ടി ഫാൻസ് ആൻറ് വെൽഫയർ അസോസിയേഷൻ ഇൻറർനാഷനൽ മെമ്പറായ ഹര്‍ഷാദ്, തലശ്ശേരി നാരങ്ങാപ്പുറത്തെ ഫാ ബോട്ടിക് സ്ഥാപനത്തിലെ സെയിൽസ്മാനാണ്. അഫ്നാസ്, നിക്മൽ എന്നിവരാണ് ഹര്‍ഷാദിന്‍റെ സഹോദരങ്ങൾ. 

ഞായറാഴ്ച രാവിലെ മട്ടന്നൂരിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഹര്‍ഷാദും സുഹൃത്ത് മുഹമ്മദ് സഫ്‌വാനും മരിച്ചത്. അവധി ദിവസം ഇരുവരും മട്ടന്നൂരിലെ സുഹൃത്തിനെ കാണാൻ വരുമ്പോഴായിരുന്നു അപകടം. ജീപ്പും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡില്‍ തെറിച്ചുവീണ യുവാക്കളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ ഇരുവരും മരിച്ചു. തലശ്ശേരി ലോഗൻസ് റോഡിലെ റോയൽ റോബ്സ് റെഡിമെയ്ഡ് സ്ഥാപനത്തിലെ സെയിൽസ്മാനാണ് മുഹമ്മദ് സഫ്‌വാന്‍. 

Tags:    
News Summary - Mammootty and Dulquer Salmaan are condolences to Fan P.K Harshad -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.