കൊച്ചി: മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി ആഗസ്റ്റ് 30ന് പരിഗണിക്കാൻ മാറ്റി. മൂന്നാം പ്രതി ഇ.കെ. സുനീഷ്, നാലാം പ്രതി കുന്നത്തുനാട് നോര്‍ത്ത് മഴുവന്നൂര്‍ കൊമ്പനാല്‍ വീട്ടില്‍ എബിന് കുര്യാക്കോസ് (27), അഞ്ചാം പ്രതി ബിബിന്‍ വി. പോള്‍ (27) എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതി മാറ്റിയത്. എബിെൻറയും ബിബിന്‍ പോളിെൻറയും ജാമ്യ ഹരജി നേരേത്ത ഹൈകോടതി തള്ളിയിരുന്നു.
2011 ജനുവരി അഞ്ചിന് ‘ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്’ ചിത്രത്തില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്. സംശയം തോന്നിയ നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചതോടെ നീക്കം പൊളിഞ്ഞു.
തുടർന്ന് ഇവരെ കുമ്പളത്തെ റിസോര്‍ട്ടിന് മുന്നില്‍ ഇറക്കിവിട്ട് സംഘം രക്ഷപ്പെട്ടു. ഫെബ്രുവരിയിൽ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൾസർ സുനി അറസ്റ്റിലായതോടെയാണ് ഈ കേസും പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.