ജസ്റ്റിൻ

ആലുവ പുഴയിൽ ചാടിയയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു

ആലുവ: ആലുവ പുഴയിൽ ചാടിയയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആലങ്ങാട് തിരുവാലൂർ സ്വദേശി ഗോപുരത്തിങ്കൽ വീട്ടിൽ ജസ്റ്റിനാണ്(46) മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഓട്ടോ ഡ്രൈവറായ ജസ്റ്റിൻ തിരുവാലൂരിലെ ഓട്ടോസ്റ്റാൻഡിൽനിന്ന് ഓട്ടോ വിളിച്ച് ആലുവ പാലത്തിന് സമീപത്ത് ഇറങ്ങുകയും ഓട്ടോ തിരിച്ചയക്കുകയും ചെയ്തു. തുടർന്നാണ് പാലത്തിൽനിന്ന് ചാടിയത്. ജസ്റ്റിനെ കാണാനില്ലെന്നുകാട്ടി കുടുംബാംഗങ്ങൾ ആലങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ആലുവ കുഞ്ഞുണ്ണിക്കര ചന്തക്കടവിലാണ് ഒഴുകിനടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ആഞ്ജല. മക്കൾ: ദീപ്തി, ദർശന.

Tags:    
News Summary - person who died from jumping river understood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.