സവിത

യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

വള്ളികുന്നം:  യുവതിയെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്‍റെ ഭാര്യ സവിതയാണ് (24) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിലാണ് സംഭവം.

വിദേശത്ത് ജോലി ചെയ്യുന്ന സതീഷുമായി രണ്ടര വർഷം മുമ്പായിരുന്നു വിവാഹം. സംഭവം നടക്കുമ്പോൾ സതീഷിന്‍റെ മാതാവും സഹോദരിയുടെ മകളുമാണ് വീട്ടിലുണ്ടായിരുന്നത്.

മണപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ സവിതയോടൊപ്പം ജോലി ചെയ്തിരുന്ന ആൺ സുഹൃത്ത് ഈ സമയം വീടിന് പുറത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം ഫോണിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കുകയതിനെ തുടർന്നാണ് ഇയാൾ ഇവിടെ എത്തിയതത്രെ. സവിതയുമായി സംസാരിക്കുന്നതിനിടെ മരിക്കാൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തിയ ശേഷം അകത്ത് കയറി കതക് വലിച്ചടതായാണ് ഇയാൾ പറയുന്നത്. പരിഭ്രാന്തനായ യുവാവ് ബഹളം കൂട്ടി വീട്ടുകാരെയും അയൽവാസികളെയും അറിയിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് സവിതയുടെ പിതാവ് സജു മൊഴി നൽകി. പൊലീസും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



Tags:    
News Summary - woman found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.