ഹരിദാസൻ

കോവിഡ്: സഹോദരനും സഹോദരഭാര്യക്കും പിന്നാലെ യുവാവ് മരിച്ചു

ഇരിട്ടി: കോവിഡ് ബാധിച്ച് യുവാവ് മരിച്ചു. വിളമന വിലങ്ങേരി ഹൗസിൽ ഹരിദാസൻ ആണ് (41) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ഹരിദാസൻെറ മൂത്ത സഹോദരൻ രാമചന്ദ്രൻ, ഭാര്യ വട്ടിയറ സ്വദേശിനി കണ്ണോത്തുംകണ്ടി രജിത എന്നിവർ കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിലായി കോവിഡ് ബാധിച്ചു ചികിത്സക്കിടെ മരിച്ചിരുന്നു.

ഇവർക്കു പിന്നാലെ ഹരിദാസനെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് കോവിഡ്നെഗറ്റിവായിരുന്നു. പിന്നീട് അനുബന്ധ രോഗങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്.

വിളമനയിലെ പരേതനായ വിലങ്ങേരി കുഞ്ഞിരാമൻ നമ്പ്യാരുടെയും മീനാക്ഷിയമ്മയുടെയും മകനാണ്. അമ്പലത്തട്ടിലെ സജീവ സി.പി.എം പ്രവർത്തകനും കർഷകതൊഴിലാളി യൂനിയൻ യൂനിറ്റ് ഭാരവാഹിയുമായിരുന്നു ഹരിദാസൻ. ഭാര്യ: ലാവണ്യ. മക്കൾ: അഭിനന്ദ്, അനുനന്ദ (ഇരുവരും വിദ്യാർഥികൾ). മറ്റു സഹോദരങ്ങൾ: ശാന്ത, ഭാസ്കരൻ, സുഭാഷിണി (എടക്കാനം), ദിവാകരൻ, സദാനന്ദൻ (കിളിയന്തറ സർവിസ് സഹകരണ ബാങ്ക്), വത്സല (കിളിയങ്ങാട്).

Tags:    
News Summary - covid: young man died after his brother and sister-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.