ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ആറളം (കണ്ണൂർ): ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ ഇരിക്കൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടി കൊന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

ഇതോടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലും ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. 

പാണലാട് പൊതുജന വായനശാല ആൻഡ് എ.കെ.ജി മന്ദിരം എക്സിക്യൂട്ടീവ് അംഗവും സി.പി.എം പാണലാട് ബ്രാഞ്ച് അംഗവുമാണ്. രണ്ടു വർഷത്തോളമായി ആറളം ഫാമിൽ കള്ള് ചെത്ത് തൊഴിലാളിയാണ്. ഇക്കഴിഞ്ഞ 18ന് നാട്ടിലെ ക്ഷേത്രോൽസവത്തിന് വന്നു പോയതായിരുന്നു. അവിവാഹിതനാണ്. പിതാവ്: കെ. ബാലകൃഷ്ണൻ. മാതാവ്: നളിനി. സഹോദരങ്ങൾ: രതീഷ്, റിജിന, റിജിഷ.

Tags:    
News Summary - man trampled to death by wild elephant at aralam farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.