നീതി ബലാത്സംഗം ചെയ്യപ്പെടുേമ്പാൾ

നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം പ്രതിദിനം പത്ത് ദലിത് സ്ത്രീകൾ രാജ്യത്ത് പല ഭാഗങ്ങളിലായി ബലാത്സംഗം ചെയ്യപ്പെടുന്നു. പല അതിക്രമങ്ങളും പൊലീസ് രേഖയിൽ വരുന്നുപോലുമില്ലെന്നതിനാൽ ഇതുതന്നെ യഥാർഥ കണക്കുകളുടെ കണിക മാത്രമാണ്.

ഹരിയാനയിൽ മേൽജാതി പുരുഷന്മാരാൽ കൂട്ട ബലാത്സംഗത്തിനിരയായ ലീലയുടെ കേസ് അതിന് ഒരു നടുക്കുന്ന ഉദാഹരണമാണ്. അതിക്രമകാരികളിലൊരാൾ ഗ്രാമമുഖ്യനായിരുന്നു. പരാതി നൽകാൻ ലീല പൊലീസ് സ്റ്റേഷനിൽ ചെല്ലുേമ്പാൾ ബലാത്സംഗം ചെയ്ത അക്രമികൾ അവിടെയുണ്ട്. ലൈംഗികവും ശാരീരികവുമായി ഇനിയും ദ്രോഹിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തവെ ഇരക്ക് പിന്തുണയോ സുരക്ഷയോ നൽകാൻ കൂട്ടാക്കാതെ പൊലീസ് ഉദ്യോഗസ്ഥർ ഇതെല്ലാം കേട്ടുനിന്നു.

പരാതിയിൽ ഉറച്ചുനിൽക്കാനാണ് തീരുമാനമെങ്കിൽ ഗ്രാമത്തിൽനിന്നുതന്നെ പുറത്താക്കിക്കളയുമെന്നായിരുന്നു മുഖ്യ‍െൻറ ഭീഷണി. കുടുംബത്തി‍െൻറ സഹായവും പിന്തുണയുമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ലീലക്ക്. എന്നാൽ, പരാതിയുമായി മുന്നോട്ടുപോകില്ലെന്ന് ഉറപ്പുനൽകാത്തപക്ഷം വിവാഹമോചനം നടത്തുമെന്നായിരുന്നു ഭർത്താവി‍െൻറ പ്രതികരണം. നിയമപാലകരിൽനിന്നോ പ്രിയപ്പെട്ടവരിൽനിന്നോ ഒരു പരിരക്ഷയും ലഭിക്കാതെ അവർക്ക് നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് പിൻവാങ്ങേണ്ടിവന്നു. ലൈംഗിക അതിക്രമകാരികളായ പുരുഷന്മാരാകട്ടെ ഒരു നടപടിയും നേരിടാതെ വിജയികളെപ്പോലെ വാഴ്ച തുടർന്നു.

ബലാത്സംഗത്തിനിരയായ പാർശ്വവത്കൃത സമൂഹങ്ങളിൽനിന്നുള്ള സ്ത്രീകൾക്ക് നീതിയിലേക്കുള്ള വഴി പലപ്പോഴും തടയപ്പെടുന്നു. ചുരുക്കം ചിലർക്ക് പൊലീസിൽ പരാതി നൽകാൻ കഴിഞ്ഞെന്നുവന്നാലും അത് നീതി തേടിയുള്ള അലച്ചിലി‍െൻറ ആദ്യപടി മാത്രമേ ആകുന്നുള്ളൂ. ഞങ്ങളുടെ സ്വാഭിമാൻ െസാസൈറ്റി, ഇക്വാലിറ്റി നൗ എന്നീ വനിതാ അവകാശ കൂട്ടായ്മകൾ തയാറാക്കിയ Justice Denied: Sexual Violence and Intersectional Discrimination റിപ്പോർട്ട് ദലിത് വനിതകൾക്കും പെൺകുട്ടികൾക്കും നീതി നിഷേധിക്കപ്പെട്ട ഇത്തരം സംഭവങ്ങളാണ് വിശദമായി പരിശോധിച്ചത്. ഏതാണ്ട് എല്ലാ സംഭവങ്ങളിലും നീതി തേടിയ ഇരകൾക്കും അവരുടെ ബന്ധുക്കൾക്കും മേൽ കേസ് മുന്നോട്ടുകൊണ്ടുപോകാതിരിക്കാൻ കടുത്ത സമ്മർദമാണ് ചെലുത്തപ്പെട്ടത്. ഇരയുടെ ഭാഗത്താണ് കുറ്റമെന്ന് പ്രചരിപ്പിക്കൽ, ഭീഷണി, പണം നൽകി പ്രലോഭിപ്പിക്കാൻ ശ്രമിക്കൽ, ഭീഷണിയും കൂടുതൽ അതിക്രമങ്ങളും എന്നീ മാർഗങ്ങളെല്ലാം ഇതിനായി ഉപയോഗിക്കുന്നു. 80 ശതമാനത്തിലേറെ പേരും അനൗദ്യോഗിക സംവിധാനമായ ഖാപ്പ് പഞ്ചായത്ത് മുഖേനെ സംഭവം പറഞ്ഞുതീർക്കാൻ നിർബന്ധിതരാവുന്നു.

സാമൂഹിക-സാമ്പത്തിക സ്വാധീനത്തിന് മേൽക്കോയ്മയുള്ള ഖാപ്പുകളിൽ ഭീഷണിപ്പെടുത്തലും നിശ്ശബ്ദരാവാനും കേസിൽനിന്ന് പിന്തിരിയാനും നിർബന്ധിക്കലും പതിവാണ്. 60 ശതമാനം സംഭവങ്ങളിലും മേൽജാതിക്കാരായ അതിക്രമകാരികളും അവരുടെ കുടുംബാംഗങ്ങളും പരാതിക്കാരോടും ബന്ധുക്കളോടും കേസിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും നിയമബാഹ്യമായ ഒത്തുതീർപ്പിന് വഴങ്ങാൻ നിർബന്ധിക്കുകയും ചെയ്യുന്നു. സമൂഹത്തി‍െൻറ ജാതി-പുരുഷാധിപത്യ സ്വാധീനം ഇത്തരം ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ ഇരകളായ സ്ത്രീകളെയും പെൺകുട്ടികളെയും നിർബന്ധിതരാക്കുന്നു. ഒത്തുതീർപ്പി‍െൻറ ഭാഗമായി നൽകാമെന്നേൽക്കുന്ന നഷ്ടപരിഹാരം പോലും ഇവർ നൽകാറുമില്ല. എല്ലാ സാമൂഹിക സമ്മർദങ്ങളെയും അവഗണിച്ച് പൊരുതാനുറച്ചിറങ്ങുന്ന സ്ത്രീകൾക്കാവട്ടെ നമ്മുടെ നിയമ സംവിധാനത്തിലെ പ്രതിബന്ധങ്ങൾ വലിയ വേദന സമ്മാനിക്കുന്നു. നീതി നൽകേണ്ട സംവിധാനത്തി‍െൻറ ഭാഗമായവർ പോലും ഒത്തുതീർപ്പിന് വഴങ്ങാൻ പ്രോത്സാഹിപ്പിക്കുന്നു.

2020ലെ കുറ്റകൃത്യ കണക്കുകൾ പ്രകാരം ഹരിയാനയിൽ പൊലീസ് അന്വേഷിച്ച ബലാത്സംഗ കേസുകളിൽ 35 ശതമാനവും വ്യാജ കേസുകൾ എന്ന അന്തിമ നിഗമനത്തിലാണ് എത്തിച്ചേരാറ്. യഥാർഥ പരാതി നൽകുന്നുവെങ്കിലും നിയമപ്രക്രിയക്കിടയിൽ ഒത്തുതീർപ്പിന് വഴങ്ങാൻ ഇരകളോ അവരുടെ കുടുംബാംഗങ്ങളോ നിർബന്ധിതരാവുന്നതോടെ സംഭവിക്കുന്നതാണിത്.

ലിംഗ, ജാതി, സാമൂഹിക, സാമ്പത്തിക മേൽക്കോയ്മ പ്രയോജനപ്പെടുത്തി നിയമത്തി‍െൻറ പിടിയിൽനിന്ന് രക്ഷപ്പെടാനാണ് മേൽജാതി കുറ്റവാളികൾ എല്ലായ്പ്പോഴും ശ്രമിച്ചുപോരുന്നത്. സാമൂഹിക സമ്മർദങ്ങൾക്ക് അടിപ്പെടാൻ നിർബന്ധിതമാക്കുന്ന അവസ്ഥയിൽനിന്ന് ഇരകളെ സംരക്ഷിച്ചുനിർത്തേണ്ട ഉത്തരവാദിത്തം സർക്കാറുകൾക്കുണ്ട്. ഒത്തുതീർപ്പിന് നിർബന്ധിക്കുന്ന പൊലീസുകാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സമാധാനം പറയിപ്പിക്കുന്ന സംവിധാനത്തിന് ഇനി കാലതാമസം വന്നുകൂടാ. നേപ്പാളിൽനിന്ന് അത്തരമൊരു കാൽവെപ്പ് നമുക്ക് കാണാനാവും.

അവിടെ 2020 ഡിസംബറിൽ പാസാക്കിയ ഒരു ഓർഡിനൻസ് പ്രകാരം ബലാത്സംഗ കുറ്റവാളികളുമായി ഒത്തുതീർപ്പിലെത്താൻ ഇരകളെയോ കുടുംബാംഗങ്ങളെയോ നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അതിനു ശ്രമിച്ചാൽ കൂടുതൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. ലൈംഗിക അതിക്രമങ്ങളെ ഇല്ലാതാക്കാനും ഉണ്ടാകുന്നപക്ഷം ഇരകൾക്ക് നീതി ഉറപ്പുവരുത്താനും ഇന്ത്യൻ ഭരണകൂടത്തിന് ധാർമികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട്.

(ഇക്വിറ്റി നൗ സൗത്ത് ഏഷ്യ കൺസൽട്ടൻറാണ് ദിവ്യ ശ്രീനിവാസൻ. സ്വാഭിമാൻ സൊസൈറ്റി ഡയറക്ടറാണ് മനീഷാ മഷാൽ) 

Tags:    
News Summary - When justice is raped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.