കോപ ഡെൽറെയിൽ അത്ലറ്റിക് ക്ലബിനെ തുരത്തി കിരീടം നേടിയതോടെ പുത്തൻ റെക്കോർഡിട്ട് ബാഴ്സലോണയുടെ അർജന്‍റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി. മെസ്സിയുടെ കരിയറിലെ 37ാം കിരീടമാണിത്. 42 കിരീടം സ്വന്തമായുള്ള ബാഴ്സയിലെ മുൻ സഹതാരം ഡാനി ആൽവ്സാണ് ഇക്കാര്യത്തിൽ മെസ്സിക്ക് മുമ്പിലുള്ളത്. ആന്ദ്രേ ഇനിയേസ്റ്റയും ബ്രസീലിയൻ താരം മാക്സ്വെല്ലും 37 വീതം ട്രോഫികളുമായി മെസ്സിക്കൊപ്പമുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ 31 ട്രോഫികളാണുള്ളത്. ബാഴ്സലോണക്കൊപ്പമുള്ള 35ാമത് ട്രോഫിയാണ് മെസ്സി ശനിയാഴ്ച പേരിലാക്കിയത്. 10 ലാലിഗ കിരീടങ്ങൾ, എട്ട് സ്പാനിഷ് സൂപ്പർ കപ്പ്, ഏഴ് കോപ്പ ഡെൽറേ, നാല് ചാംപ്യൻസ് ലീഗ്, 3 ക്ലബ് ലോകകപ്പ്, 3 യൂറോപ്യൻ കപ്പ് എന്നിവയാണ് ബാഴ്സക്കൊപ്പമുള്ള മെസ്സിയുടെ നേട്ടങ്ങൾ.
എന്നാൽ മാതൃരാജ്യമായ അർജന്‍റീനക്കൊപ്പം രണ്ട് കിരീടങ്ങൾ മാത്രമേ മെസ്സിക്കുള്ളൂ. 2005ലെ ഫിഫ അണ്ടർ 20 ലോകകപ്പും 2008െല ഒളിംപിക്സ് സ്വർണവുമാണത്. അതേ സമയം അർജന്‍റീനക്കൊപ്പം ഫിഫ ലോകകപ്പും കോപ്പ അമേരിക്കയും സ്വന്തമാക്കുകയെന്ന മെസ്സിയുടെ മോഹം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. അരികിലെത്തി വീഴാനായിരുന്നു മെസ്സിയുടെ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.