ദോഹ: ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫ് മത്സരം ഖത്തറിെൻറ അബ്ദുറഹ്മാൻ അൽ ജാസിം നിയന്ത്രിക്കും. ഖത്തറിൽ നിന്ന് തന്നെയുള്ള താലിബ് അൽ മർരിയും സഈദ് അഹ്മദ് അൽ മഖാലിദും അസിസ്റ്റൻറുമാരായി അൽ ജാസിമിനൊപ്പമുണ്ടാകും.
നവംബർ 21ന് നടന്ന അമേരിക്ക-വെയിൽസ് മത്സരം നിയന്ത്രിച്ചിരുന്നത് ഈ മൂവർ സംഘമായിരുന്നു. ഇവരുടെ രണ്ടാമത്തെ മത്സരമാണ് ഇന്ന് നടക്കുക. അതേസമയം, ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന പ്രഥമ ഖത്തരി റഫറിയായി അബ്ദുറഹ്മാൻ അൽ ജാസിം നേരത്തെ ചരിത്രത്തിലിടം നേടി. ലുസൈൽ സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന അർജൻറീന-ഫ്രാൻസ് ഫൈനൽ നിയന്ത്രിക്കുന്നതിനുള്ള ചുമതല പോളിഷ് റഫറിയായ സിമോൺ മാർസിനിയാക്കിനാണ്. പാവൽ സോക്കോൾനിക്കി, ടോമാസ് ലിസ്റ്റ്കിവിച്സ് എന്നിവരാണ് അസി.റഫറിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.