ദോഹ: ലോകകപ്പ് ഫുട്ബാൾ ആവേശം കൊടുമുടിയേറവെ മറ്റൊരു ലോകകപ്പ് ദോഹയിൽ സമാപിച്ചു. യോഗ്യത നേടിയ 32രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്കായി സംഘടിപ്പിച്ച ഫാൻസ് കപ്പ് ടൂർൺമെൻറിനായിരുന്നു ഫിഫ ഫാൻ ഫെസ്റ്റിൽ വേദിയായ അൽ ബിദ പാർക്കിൽ സമാപനമായത്. നാലു ദിനങ്ങളിലായി നടന്ന ടൂർണമെൻറിന് പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിയായിരുന്നു മേൽനോട്ടം വഹിച്ചത്.
ഫൈവ്സ് ആയി നടന്ന ലോകകപ്പിൻെറ മത്സരം ക്രമവും ഗ്രൂപ്പ് ക്രമീകരണവുമെല്ലാം ലോകകപ്പ് പോലെതന്നെ. ആതിഥേയരായ ഖത്തർ ക്വാർട്ടർ ഫൈനലിൽ പോളണ്ടിനോട് തോറ്റ് പുറത്തായി. ഫൈനലിൽ പോളണ്ടും സെർബിയയും ഏറ്റുമുട്ടിയപ്പോൾ 4-0ത്തിൻെറ ജയവുമായി പോളിഷ് പട കിരീടമണിഞ്ഞു.
ഫിഫ ഫാൻ ഫെസ്റ്റിവലിൽ ഖത്തർ ലെഗസി അംബാസഡർമാരായ കഫു, റൊണാൾഡ് ഡിബോയർ എന്നിവർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പോളണ്ട് ദേശീയ ടീം ഫ്രാൻസിനോട് പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ആരാധകർക്കു വേണ്ടി ഫാൻസ് ലോകകപ്പ് ട്രോഫി ഞങ്ങൾ നേടിയെന്നായിരുന്നു പോളണ്ടിൻെറ അഡ്രിയാൻ ഡാലെകിൻെറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.