ഫിഫ ലെജൻഡ്സ് കപ്പ്; ഇതിഹാസങ്ങൾ ഇന്ന് കളത്തിൽ

ദോഹ: കളിയാരവം മാറിനിൽക്കുന്ന രണ്ടു ദിവസം ഖത്തറിന്റെ മണ്ണിനെ തീപ്പിടിപ്പിക്കാൻ ഇതിഹാസങ്ങൾ വ്യാഴം, വെള്ളി ദിനങ്ങളിൽ കളത്തിലിറങ്ങുന്നു. ഖലീഫ രാജ്യാന്തര സ്ക്വാഷ് ആൻഡ് ടെന്നിസ് കോംപ്ലക്സിൽ നടക്കുന്ന പ്രഥമ ഫിഫ ലെജൻഡ്സ് കപ്പിൽ നിരവധി താരങ്ങളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻറിൽ എട്ട് ടീമുകളിലായി നൂറോളം ഫിഫ ലെജൻഡ്സാണ് പങ്കെടുക്കുന്നത്. ഫൈനലടക്കം 18 മത്സരങ്ങൾ നടക്കും.

ഉച്ചക്ക് രണ്ടിനാണ് ഫിഫ ലെജൻഡ്സ് കപ്പിെൻറ കിക്കോഫ്. ആദ്യദിനത്തിൽ 12 മത്സരങ്ങളാണ് നടക്കുന്നത്. വെള്ളിയാഴ്ച ആറ് മത്സരങ്ങൾക്കും ഖലീഫ രാജ്യാന്തര സ്ക്വാഷ് ആൻഡ് ടെന്നിസ് കോംപ്ലക്സിലെ പരിഷ്കരിച്ച പിച്ച് വേദിയാകും. വൈകീട്ട് ആറിന് നടക്കുന്ന ഫൈനൽ മത്സരത്തോടെ ലെജൻഡ്സ് കപ്പിന് സമാപനം കുറിക്കും.

ലോക ഫുട്ബാളിലെ ഐക്കൺ താരങ്ങളെ ഒരുമിച്ച് കൊണ്ടുവരാനും കായിക താരങ്ങളെ ആഘോഷിക്കാനുമുള്ള അവസരമാണ് ഫിഫ ലെജൻഡ്സ് കപ്പെന്ന് പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു.ലോകകപ്പ് ജേതാക്കളായ ഡേവിഡ് െട്രസിഗ്വ, മാർകോ മറ്റരാസി, റോബർട്ടോ കാർലോസ് എന്നിവരുടെ സാന്നിധ്യത്തിൽ ഫിഫ ലെജൻഡ്സ് കപ്പ് നറുക്കെടുപ്പ് നടന്നു.

ഫുട്ബാൾ സന്തോഷത്തെക്കുറിച്ചും പുഞ്ചിരിയെക്കുറിച്ചും വിനോദത്തെക്കുറിച്ചുമുള്ളതാണ്. അവിശ്വസനീയരായ ഇതിഹാസങ്ങൾ, ലോക ചാമ്പ്യൻമാർ, ഫുട്ബാൾ ചരിത്രം രചിച്ച താരങ്ങൾ എന്നിവരുമായി ഞങ്ങൾ ഇവിടെയുണ്ട് -ഇൻഫാൻറിനോ കൂട്ടിച്ചേർത്തു.

ഫിഫ ലെജൻഡ്സ് ഞങ്ങളെ കാൽപന്തുകളിയുമായി നൂറുക്കണക്കിന് തവണ പ്രണയത്തിലാക്കിയിട്ടുണ്ട്. ഇവിടെയുള്ള ഫുട്ബാൾ കളിക്കാർ, അവർ മുൻതാരങ്ങളല്ല, ഫുട്ബാൾ കളിക്കാരെൻറ പദവിയിൽനിന്നും ഇതിഹാസ പദവിയിലേക്ക് ഉയർന്നവരാണവർ -ഇൻഫാൻറിനോ വ്യക്തമാക്കി.

ലോകകപ്പ് ജേതാക്കളായ ഐകർ കസിയസ്, കാർലോസ് പുയോൾ, കഫു, ഫ്രാൻസിസ്കോ ടോട്ടി, കക്ക തുടങ്ങിയവരെല്ലാം ഇന്നാരംഭിക്കുന്ന ലെജൻഡ്സ് കപ്പിൽ ബൂട്ട് കെട്ടും. കൂടാതെ ദിദിയർ േദ്രാഗ്ബെ, മെഹ്ദി ബെനാറ്റിയ, അലി അൽ ഹബ്സി, ജോൺ ടെറി എന്നിവരും ഓരോ ടീമിൽ ഇടംപിടിക്കും. കൂടാതെ നിരവധി പുരുഷ-വനിതാ ലെജൻഡ്സുകളും ഖലീഫ ടെന്നിസ് കോംപ്ലക്സിൽ പന്ത് തട്ടുന്നുണ്ട്.

ഗ്രൂപ്പ് എയിൽ ആഫ്രിക്കൻ ലയൺസ്, നോർത്തേൺ ബിയേഴ്സ്, ഈസ്റ്റ് ടൈഗേഴ്സ്, അറബ് ഫാൽക്കൺസ് എന്നിവർ പോരിനിറങ്ങുമ്പോൾ യൂറോപ്യൻ വോൾവ്സ്, സൗത്ത് അമേരിക്കൻ പാന്തേഴ്സ്, യൂറോപ്യൻ ഡ്രാഗൺസ്, സൗത്ത് അമേരിക്കൻ ഈഗിൾസ് എന്നിവർ ഗ്രൂപ്പ് ബിയിൽ ഇടം പിടിച്ചു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകൾ തമ്മിൽ റാങ്കിങ് മത്സരങ്ങളിലും പങ്കെടുക്കും.

15 മിനുട്ട് ദൈർഘ്യമുള്ള രണ്ട് പകുതികളിലായി 30 മിനുട്ടാണ് മത്സരം. മത്സരത്തിനുള്ള പ്രവേശനം സൗജന്യമാണെങ്കിലും ക്യുടിക്കറ്റ്സ് രജിസ്േട്രഷൻ വഴി സൗജന്യ ടിക്കറ്റ് ലഭ്യമാണ്. തിങ്കളാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ ഫിഫ ലെജൻഡ്സും ലോകകപ്പ് തൊഴിലാളികളും തമ്മിൽ മാറ്റുരച്ച മത്സരത്തിന് ദോഹ വേദിയായിരുന്നു.

Tags:    
News Summary - FIFA Legends Cup from Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.