ദോഹ: ലോകകപ്പ് സംഘാടനത്തൽ ഖത്തറിന് പ്രശംസയുമായി ബ്രിട്ടീഷ് മാധ്യമ പ്രവർത്തകർ. 22ാമത് ലോകകപ്പ് സംഘടിപ്പിക്കുന്നതിൽ ഖത്തർ മുന്നോട്ട് വെച്ച മാതൃകകളെ ഫിഫ വെബ്സൈറ്റിനായി പ്രവർത്തിക്കുന്ന സംഘങ്ങൾ അഭിനന്ദിക്കുകയും അസാധാരണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അറബ് മേഖലയിലും മിഡിലീസ്റ്റുമായി നടക്കുന്ന ആദ്യ ലോകകപ്പിൽ പങ്കെടുക്കുന്നതിനും മുൻലോകകപ്പ് പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഖത്തറിൽ കാണപ്പെടുന്ന അന്തരീക്ഷത്തെ അടുത്തറിയുന്നതിനും അടയാളപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ ഉദ്ദേശ്യവും അവർ ഖത്തർ വാർത്താ ഏജൻസിയുമായി പങ്ക് വെച്ചു. മികച്ച ആതിഥേയ മാതൃക അവതരിപ്പിക്കുന്നതിൽ ഖത്തർ വിജയിച്ചതായും അവർ ചൂണ്ടിക്കാട്ടി.
ഖത്തർ ലോകകപ്പിൽ പങ്കെടുക്കുകയെന്നത് തൻെറ വലിയ ആഗ്രഹമായിരുന്നുവെന്നും ഈ ലോകകപ്പിൽ ഖത്തറിെൻറ അസാധാരണമായ ആതിഥേയത്വം പ്രശംസാർഹമാണെന്നും ഫിഫ വെബ്സൈറ്റിനായി പ്രവർത്തിക്കുന്ന കമേലിയ ഡൊമിനിക് ക്യു.എൻ.എയോട് പറഞ്ഞു. ഫിഫ ഉദ്യോഗസ്ഥരുടെയും ടീം ഒഫീഷ്യലുകളുടെയും മറ്റും പ്രശംസകൾ കണക്കിലെടുക്കുമ്പോൾ ഖത്തറിനെതിരായ വിമർശനങ്ങൾ അടിസ്ഥാന രഹിതവും യാഥാർഥ്യവിരുദ്ധവുമാണെന്ന് പറയുമെന്നും കമേലിയ ഡൊമിനിക് കൂട്ടിച്ചേർത്തു.
അഹ്മദ് ബിൻ അലി സ്റ്റേഡിയം, ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം എന്നിവിടങ്ങളിലെ ലോകകപ്പ് മത്സരങ്ങളുടെ കവറേജിനിടെ നിരവധി മത്സരങ്ങളിൽ താൻ പങ്കെടുത്തതായും 974 സ്റ്റേഡിയത്തിെൻറ സവിശേഷമായ രൂപകൽപനയും അറേബ്യൻ ടെൻറിെൻറ മാതൃകയിലെ അൽ ബെയ്ത് സ്റ്റേഡിയവും പ്രത്യേകം ഫോട്ടോ ഫീച്ചർ ചെയ്തതായും അവർ വ്യക്തമാക്കി.
ഫിഫ മീഡിയ ചാനലുകൾക്കായി ലോകകപ്പ് കവർ ചെയ്യാനും സാമൂഹിക മാധ്യമങ്ങളിലൂടെ ലോകകപ്പ് അന്തരീക്ഷം പുറത്തെത്തിക്കാനുമായി ഖത്തറിലേക്ക് വരാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് സാക്ഷാത്കരിക്കപ്പെട്ടെന്നും ഫിഫ സോഷ്യൽ മീഡിയ ടീമംഗമായ സാഗർ ഗൗതം പറഞ്ഞു. നിരവധി ലോകകപ്പ് സ്റ്റേഡിയങ്ങൾ സന്ദർശിച്ചതായും ഖത്തരി പരിസ്ഥിതിയും ആധുനികതയെയും പ്രതിഫലിപ്പിക്കുന്ന അസാധാരണ രൂപരേഖകളിൽ ഖത്തർ അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമിച്ച 974 സ്റ്റേഡിയം എന്നെ ഏറെ ആകർഷിച്ചതായും ടൂർണമെൻറിന് ശേഷം അത് നീക്കം ചെയ്യുമെന്ന വസ്തുത കണക്കിലെടുത്ത് സ്റ്റേഡിയങ്ങളിലെ ചില നിമിഷങ്ങൾ പകർത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു.
ഖത്തറിൽ താമസിക്കുന്ന സമയത്ത് ലോകകപ്പ് അന്തരീക്ഷം ഉൾക്കൊള്ളാനും അന്താരാഷ്ട്ര ഫുട്ബാൾ ഇതിഹാസങ്ങളുടെ അപൂർവ നിമിഷങ്ങൾ പകർത്താനും സ്റ്റേഡിയങ്ങൾ സന്ദർശിക്കാനും ഏറെ താൽപര്യപ്പെട്ടിരുന്നുവെന്നും ഫിഫ പ്ലസ് വെബ്സൈറ്റിനായി പ്രവർത്തിക്കുന്ന നാദിയ ഹെയ്ഫ് പറഞ്ഞു.
ലോകകപ്പ് ആതിഥേയത്വത്തിലേക്കുള്ള യാത്രയിൽ ഖത്തർ കൈവരിച്ച നേട്ടത്തിെൻറ വ്യാപ്തി സംബന്ധിച്ച് നന്നായി അറിയാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഖത്തറിലെ ലോകകപ്പ് അന്തരീക്ഷം മികച്ചതാണെന്നും ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫിഫയുടെ വീഡിയോകളിൽ തൻെറ വീഡിയോകളും ഉൾപ്പെട്ടിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വീഡിയോഗ്രാഫറായ ജോഷ് സ്റ്റഫോർഡ് അറിയിച്ചു.
മെഗാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ കരസ്ഥമാക്കിയ രാജ്യങ്ങൾക്കിടയിൽ ഖത്തറിന് തങ്ങളുടെ സാന്നിധ്യം തെളിയിക്കാൻ സാധിച്ചതായും സ്റ്റഫോർഡ് വ്യക്തമാക്കി. ലോകകപ്പ് സ്റ്റേഡിയങ്ങൾ ഈ ലോകകപ്പിെൻറ വിജയത്തിെൻറ താക്കോലാണെന്നും അവയുടെ ഒതുക്കവും അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങൾക്കിടയിൽ ആരാധകർക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും ആക്സസ് ചെയ്യാനും പ്രാപ്തരാക്കുന്ന ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.