ദോഹ: മാച്ച് ടിക്കറ്റില്ലാതെ എത്തി എങ്ങനെയെങ്കിലും സ്റ്റേഡിയത്തിൽ പ്രവേശിച്ച് കളികാണാമെന്ന് കരുതുന്നവർ സൂക്ഷിക്കുക. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതായും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോകകപ്പ് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അതത് മത്സരത്തിെൻറ ടിക്കറ്റുകൾ കൈവശം വെക്കണമെന്നും ടൂർണമെൻറ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപറേഷൻസ് കമ്മിറ്റി അറിയിച്ചു.
മത്സര ടിക്കറ്റുകൾ കൈവശം വെക്കാതെ ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അഭ്യർത്ഥിച്ച സുരക്ഷാ വകുപ്പ്, കൃത്യമായ ടിക്കറ്റില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാനുള്ള ആരാധകരുടെ ശ്രമങ്ങൾ വർധിച്ചു വരുന്നുണ്ടെന്നും വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ സുരക്ഷാ സംഘങ്ങൾ വളരെ ഗൗരവമായി തന്നെ നേരിടുമെന്നും അതിനനുസരിച്ച് നിയമനടപടി കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു.
മത്സരങ്ങളിൽ പങ്കെടുക്കാൻ സ്റ്റേഡിയങ്ങളിലേക്ക് എത്താൻ താൽപര്യമുള്ളവർ ടിക്കറ്റുകളുടെ ലഭ്യത പരിശോധിക്കുന്നതിനും ലഭ്യമായ ടിക്കറ്റുകൾ വാങ്ങുന്നതിനുമായി FIFA.com/tickets സന്ദർശിക്കണമെന്നും സുരക്ഷാ വകുപ്പ് ആരാധകരോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.