ന്യൂഡൽഹി: സാറ്റെെലറ്റ് ഫോണുകൾ അവതരിപ്പിച്ച് ഒരു വർഷം തികയവേ 4000 ഫോണുകൾ വിറ്റഴിച്ചതായി ബി.എസ്.എൻ.എൽ അടുത്തവർഷം മാർച്ചോടെ 10,000 ഫോണുകൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞു.
മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലാണ് സാറ്റലൈറ്റ് ഫോണുകൾ ഉപയോഗപ്പെടുത്തുക. ദുരന്തനിവാരണസേന, പൊലീസ്, റെയിൽവേ, അതിർത്തി രക്ഷാസേന, സർക്കാർ വിഭാഗങ്ങൾ, ചില സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഉപയോക്താക്കൾ. വിമാനങ്ങളിലും കപ്പലിലും ഉൾെപ്പടെ സാറ്റലൈറ്റ് ഫോൺ സേവനം ലഭ്യമാണ്.
സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻ കമ്പനിയായ ഇൻറർനാഷനൽ മൊബൈൽ സാറ്റലൈറ്റ് ഒാർഗൈനേസഷെൻറ (ഇൻമാർസാറ്റ്) സഹായത്തോടെയാണ് സേവനം ലഭ്യമാക്കിയത്. സാറ്റൈലറ്റുകളിൽനിന്ന് നേരിട്ടാണ് ഇൗ ഫോണുകളിലേക്ക് സിഗ്നൽ ലഭിക്കുക. എവിടെനിന്നും എപ്പോഴും സേവനം ലഭ്യമാകുന്ന ഇൗ ഫോണുകളുടെ താരിഫ് നിരക്ക് മറ്റു ഫോണുകളെ അപേക്ഷിച്ച് കൂടുതലാണ്.
സാറ്റൈലറ്റ് ഫോണുകളുടെ വിൽപനയിലൂടെ ബി.എസ്.എൻ.എൽ 100കോടി വരുമാനം നേടിയതായി ശ്രീവാസ്തവ അറിയിച്ചു. ആദ്യഘട്ടത്തിൽ പ്രധാനമായും സർക്കാറിെൻറ വിവിധ വിഭാഗങ്ങൾക്ക് വേണ്ടിയായിരുന്നു സാറ്റലൈറ്റ് ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ചത്. എന്നാൽ, സർക്കാറേതര വിഭാഗങ്ങൾക്കും ഇപ്പോൾ സേവനം ലഭ്യമാണ്.സാറ്റലൈറ്റ് ഫോണുകൾ ഏറെ പ്രയോജനപ്പെടുത്താൻ കഴിയുന്നത് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കാണ്. മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ പ്രയോജനപ്പെടുത്താൻ തമിഴ്നാട്, കേരള സർക്കാറുകളുടെ അഭിപ്രായം തേടുന്നതായും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.