തിരുവനന്തപുരം: കേരളത്തിൽ ബി.എസ്.എൻ.എൽ 4ജി സംവിധാനം യാഥാർഥ്യമാകുന്നു. ഇൗ സാമ്പത്തികവർഷം 2200 സ്ഥലങ്ങളിലാണ് 4ജി ഏർപ്പെടുത്തുന്നതെന്നും ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകുെമന്നും ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ആർ. മണി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 4ജി ലഭ്യമാവുക. ടെൻഡർ നടപടികൾ ആരംഭിച്ചു. അടുത്ത മാർച്ചോടെ 2200 കേന്ദ്രങ്ങളിൽ സൗകര്യം ലഭ്യമാക്കും.
ഇതോടെ പ്രധാനനഗരങ്ങളെല്ലാം ഒരു വർഷത്തിനകം 4ജി പരിധിയിലാകും. അതിവേഗ ഇൻറർനെറ്റ് കണക്ഷൻ ഉറപ്പാക്കുന്ന സാങ്കേതികസംവിധാനമാണ് 4ജി. നിലവിലെ 3ജി ടവറുകൾ 4ജിയിലേക്ക് മാറ്റുന്നത് പരിഗണനയിലാണെന്നും മണി അറിയിച്ചു. കേരള സർക്കിളിൽ നിലവിൽ 71 ശതമാനം നെറ്റ്വർക്കും 3ജിയിലേക്ക് മാറിയിട്ടുണ്ട്.
മുൻവർഷം 3ജി സാന്നിധ്യം 34 ശതമാനം മാത്രമായിരുന്നു. വർഷാവസാനത്തോടെ 90 ശതമാനത്തിലേക്ക് 3ജി ശൃംഖല വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. പുതുതായി സ്ഥാപിച്ച 2067 ടവറുകളിൽ 1950 എണ്ണവും 3ജിയാണ്. ടെലികോം രംഗത്ത് സ്വാധീനം വർധിപ്പിക്കാനുള്ള ജിയോയുടെ ശ്രമങ്ങളെ മറികടക്കാൻ ബി.എസ്.എൻ.എല്ലിന് സാധിച്ചിട്ടുണ്ട്. 700 കോടി രൂപയുടെ ലാഭമാണ് കേരള സർക്കിളിനുണ്ടായത്. ദേശീയതലത്തിൽതന്നെ ഏറ്റവും ഉയർന്ന ലാഭനിരക്കാണിത്. വളർച്ചനിരക്ക് 6.38 ശതമാനം. മുൻവർഷത്തെ ലാഭം 2955 കോടി രൂപയായിരുന്നു. ഇത് 3104 കോടിയായി വർധിച്ചു.
മൊബൈൽ കണക്ഷനിൽ 10 ശതമാനവും ബ്രോഡ്ബാൻറിൽ അഞ്ചു ശതമാനവും എഫ്.ടി.ടി.എച്ചിൽ 43 ശതമാനവും വർധനവുണ്ടായി.
നിലവിൽ 19,98,232 ലാൻഡ്ലൈൻ കണക്ഷനുകളും 6,81,013 ബ്രോഡ്ബാൻഡ് കണക്ഷനുകളും 74,75,336 മൊബൈൽ കണക്ഷനുകളുമാണ് ബി.എസ്.എൻ.എല്ലിന് കേരളത്തിലുള്ളതെന്നും മണി പറഞ്ഞു.
ബി.എസ്.എൻ.എൽ:പ്രതിദിന ഡൗൺലോഡിങ് 158 ടി.ബി
കേരളത്തിൽ ബി.എസ്.എൻ.എൽ നെറ്റ് ഉപഭോക്താക്കളുടെ പ്രതിദിന ഡൗൺലോഡിങ് നിരക്കിൽ വൻവർധന. ഒരുവർഷത്തിനിടെ 277 ശതമാനത്തിെൻറ വർധനയാണുണ്ടായത്. 2016 ഏപ്രിലിലെ കണക്ക് പ്രകാരം പ്രതിദിന ഡൗൺലോഡിങ് 45 ടെറാ ബൈറ്റ് (ടി.ബി) ആയിരുന്നെങ്കിൽ ഇേപ്പാഴത് 158 ടെറാ ബൈറ്റാണ്.
ഇതര സർക്കിളുകളുമായി താരതമ്യം ചെയ്യുേമ്പാൾ മൊത്തം ഡൗൺലോഡിങ്ങിെൻറ 20 ശതമാനത്തിലേറെ വരും. ഡാറ്റ ഉപഭോഗത്തിലും മുൻ വർഷത്തെക്കാൾ വർധനയുണ്ട്. 2016ൽ ഒരു ഉപഭോക്താവിെൻറ പ്രതിമാസ ശരാശരി ഉപഭോഗം 226 എം.ബിയായിരുന്നു. എന്നാലിത് 628 എം.ബിയായി വർധിച്ചുവെന്ന് സി.ജി.എം ആർ. മണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.