സമ്പാദിക്കുന്നത് വർഷം 500 കോടിയിലധികം; ലോകത്തിലെ ഏറ്റവും വലിയ 'വിഡിയോ ഗെയിം ചീറ്റർമാരെ' പൊക്കി

ലോകത്തിലെ ഏറ്റവും വലിയ വിഡിയോ ഗെയിം ചീറ്റ് ഓപറേഷൻ പൂട്ടിച്ചു. ചൈനയിലെ പ്രമുഖ ഗെയിമിങ് കമ്പനിയായ ടെൻസെന്‍റ് ഗെയിംസും ചൈനീസ് സിറ്റിയായ കുശ്നനിലെ പൊലീസും ചേർന്നാണ് വിഡിയോ ഗെയിം ചീറ്റ് ഓപറേഷൻ പൂട്ടിച്ചത്. ഒരു കൂട്ടം യുവാക്കൾ ചേർന്ന് ലോകപ്രശസ്ത വിഡിയോ ഗെയിമുകളുടെ ചീറ്റുകൾ ഡിസൈൻ ചെയ്ത് വിൽക്കുകയാണ് ചെയ്യുന്നത്. കോൾ ഓഫ് ഡ്യൂട്ടി, ഓവർ വാച്ച് തുടങ്ങിയ ഗെയിമുകൾ ചീറ്റർമാരുടെ ഇരയാക്കപ്പെട്ടിട്ടുണ്ട്. പത്തോളം യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

പരിശ്രമത്തിലൂടെ കളിച്ചു ജയിക്കേണ്ട ഗെയിമുകൾ ചീറ്റ്കോഡുകളും മറ്റും ഉപയോഗിച്ച് കുറുക്കുവഴിയിലൂടെ വിജയിക്കാൻ അവസരമൊരുക്കുകയാണ് ചീറ്റർമാർ ചെയ്യുന്നത്. പണം നൽകി വാങ്ങേണ്ട ഇൻ-ഗെയിം സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നതിനുള്ള സൗകര്യവും അവർ ഒരുക്കുന്നു. എന്നാൽ, ചീറ്റ് കോഡുകൾക്കും മറ്റും പണമീടാക്കുന്നുമുണ്ട്. ദിവസവും 10 ഡോളർ മുതൽ മാസം 200 ഡോളർ വരെയാണ് നൽകേണ്ടത്. ഉപയോക്താക്കളിൽ നിന്ന് ഇതുപോലെ പണം സ്വരൂപിച്ച് ഒരു വർഷം കൊണ്ട് അവർ ഉണ്ടാക്കിയത് 76 മില്യൺ ഡോളറാണ്(557 കോടി രൂപ).

ലോകത്ത് ഓൺലൈൻ ഗെയിമിങ് ഒരു പ്രധാന സംഭവമായി വളർന്നുകൊണ്ടിരിക്കെ, ചീറ്റുകൾക്ക് ഏറിയ ഡിമാന്‍റാണ് രൂപപ്പെടുന്നത്. ഗെയിമിങ് കമ്പനികൾ അവരുടെ ഗെയിമുകളുടെ വ്യാജ പതിപ്പുകളും അതോടൊപ്പം തട്ടിപ്പിലൂടെ കളിക്കുന്ന ആയിരക്കണക്കിന് യൂസർമാരെയും ദിവസേന ബ്ലോക്ക് ചെയ്യുന്നുണ്ട്. പബ്ജി, സി.ഒ.ഡി പോലുള്ള ഗെയിമുകളിൽ ഹാക്കർമാർ നുഴഞ്ഞുകയറുന്നതായി യൂസർമാർ നിരന്തരം റിപ്പോർട്ടുചെയ്യുന്നുണ്ട്. കമ്പനികൾ ആന്‍റി ചീറ്റ് സിസ്റ്റങ്ങളും അതുമായി ബന്ധപ്പെട്ട ഗവേഷകരെയും വിന്യസിച്ചാണ് അവയെ നേരിടുന്നത്.

ചൈനയിലെ ചീറ്റർമാർ സമ്പാദിച്ച പണം കൊണ്ട് നിരവധി സ്പോർട്സ് കാറുകളും മറ്റ് ഉപകരണങ്ങളും വാങ്ങിക്കൂട്ടിയതായി പൊലീസ് വ്യക്തമാക്കുന്നു. അവരിൽ നിന്ന് 46 മില്യൺ ഡോളർ പണത്തോടൊപ്പം റോൾസ് റോയിസുകളും ഫെറാരികളും ലംബോർഗിനികളും പിടിച്ചെടുത്തിട്ടുണ്ട്. 


Tags:    
News Summary - Police closes worlds biggest video-game-cheat operation in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.