തിരുവനന്തപുരം: ഇൻറർനെറ്റ് കണക്ഷൻ ലഭിക്കുക ഏത് ഉപഭോക്താവിനെയും സന്തോഷിപ ്പിക്കുന്ന കാര്യമാണ്. സൗജന്യ വൈഫൈ കിട്ടിയാൽ ഇരട്ടി സന്തോഷം. പാർക്കുകളിലും റെയിൽവേ സ ്റ്റേഷനുകളിലുമൊക്കെ സൗജന്യ വൈഫൈ പരമാവധി ഉപയോഗിക്കുന്നവരുടെ വൻനിരതന്നെ ദ ർശിക്കാനാകും.
മൊബൈൽ ഫോണുകളിൽ പലതിലെയും വൈഫൈ ഒാൺ ചെയ്താൽ സൗജന്യമായി പല വൈഫൈ സേവനങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ, ഇത് ചതിക്കുഴിയാകുമെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ കൂടുതൽ ശ്രദ്ധ പതിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. ഫോണിലെയും കമ്പ്യൂട്ടറുകളിലെയും വിവരങ്ങൾ ഹാക്കർമാർ ചോർത്തുന്നത് നിത്യസംഭവമായിരിക്കുകയാണ്. സൗജന്യ വൈഫൈയിലൂടെ ഉപഭോക്താവിെൻറ മൊബൈൽ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസും സൈബർ വിദഗ്ധരും പറയുന്നത്. സൗജന്യ വൈഫൈ നൽകുന്നത് ചിലപ്പോള്‍ ഹാക്കര്‍മാരുടെ തന്ത്രമാകാനും സാധ്യതയുണ്ട്.
പലരും ഇപ്പോൾ ബാങ്ക് വിശദാംശങ്ങളും വ്യക്തിവിവരങ്ങളുമെല്ലാം മൊബൈൽ ഫോണിലാണ് സൂക്ഷിക്കുന്നത്. സൗജന്യ വൈഫൈ നല്‍കുന്നവര്‍ക്ക് അവരുടെ വൈഫൈ ഉപയോഗിക്കുന്ന ആളുകളുടെ ഹാൻഡ്സെറ്റിലേക്ക് ഉടമസ്ഥെൻറ അനുമതിയില്ലാതെതന്നെ കടന്നുകയറാന്‍ സാധിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ ഉൾപ്പെടെയുള്ളയിടങ്ങളിൽ ഇപ്പോൾ സൗജന്യ വൈഫൈയുണ്ട്. മിക്കയിടങ്ങളിലും ഉപഭോക്താക്കൾക്ക് വൈഫൈ ലഭിക്കുന്നതിന് പാസ്വേഡും അവർ ലഭ്യമാക്കിയിട്ടുണ്ട്.
എന്നാൽ, പാസ്വേഡ് ഉൾപ്പെടെ യാതൊരു സുരക്ഷിതത്വവുമില്ലാതെയുള്ള സൗജന്യ വൈഫൈ ഉപയോഗിക്കുേമ്പാൾ ശ്രദ്ധിക്കുന്നതാകും പിന്നീട് ദുഃഖിക്കാതിരിക്കാനുള്ള പോംവഴി. അല്ലെങ്കിൽ ഉപഭോക്താവിെൻറ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ഉൾപ്പെടെ നഷ്ടമാകുേമ്പാഴാകും കാര്യങ്ങൾ മനസ്സിലാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.