മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം കമ്പനികൾ ഇത്തവണ ജീവനക്കാർക്ക് ശമ്പള വർധന നൽകില്ല. ഇതിനൊപ്പം വാർഷിക ബോണസിൽ 50 ശതമാനം കുറവ് വരുത്താനും കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 30 മുതൽ 40 ശതമാനം വരെ ജീവനക്കാരെയാണ് പുതിയ തീരുമാനം ബാധിക്കുക.
റിലയൻസ് ജിയോയുടെ കടന്ന് വരവാണ് ടെലികോം കമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്. 2016ൽ കുറഞ്ഞ നിരക്കുകളുമായി ജിയോ രംഗത്തെത്തിയതോടെ മറ്റ് കമ്പനികൾ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഇതാണ് ശമ്പള വർധനനവിൽ നിന്ന് പിന്നോട്ട് പോകാൻ കമ്പനികളെ പ്രേരിപ്പിച്ചത്.
ടവർ സേവനദാതാക്കൾ ഉൾപ്പടെ ടെലികോം മേഖലയിലെ എല്ലാ കമ്പനികളും പ്രതിസന്ധി നേരിടുന്നത്. ഉന്നതതല ഉദ്യേഗസ്ഥർക്ക് അഞ്ച് മുതൽ ഒമ്പത് ശതമാനം വരെ ശമ്പള വർധനവ് നൽകാനാണ് കമ്പനികൾ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.