ന്യൂഡൽഹി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഡൽഹി. നിലവിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്കാണ് പരിശോധന കർശനമാക്കിയത്. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ അതോറിറ്റി യാത്രക്കാരെ റാൻഡമായിട്ട് ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കണമെന്ന് നിർദേശിച്ചു. എയർപോർട്ട്, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് ആകസ്മിക പരിശോധന നടത്തുക.
അതേസമയം, സാമ്പിളുകൾ ശേഖരിച്ച ശേഷം യാത്രക്കാർക്ക് പുറത്തുകടക്കാൻ സാധിക്കും. എന്നാൽ, കോവിഡി പോസിറ്റീവായാൽ ക്വറൈന്റൻ നിർബന്ധമാണ്. ഇവരെ കോവിഡ് കെയർ സെന്‍റർ, ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. അത്തരം യാത്രക്കാരുടെ രേഖകൾ സൂക്ഷിക്കുകയും നിർദിഷ്ട പ്രോട്ടോകോൾ അനുസരിച്ച് നിരീക്ഷിക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം മെയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ആഭ്യന്തര യാത്രക്കുള്ള (എയർ / ട്രെയിൻ / ഇന്‍റർ-സ്റ്റേറ്റ് ബസ് യാത്ര) മാർഗനിർദേശങ്ങൾക്ക് പുറമെയാണ് ഈ റാൻഡം പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.