ഗ്വാട്ടിമാല സിറ്റി: സെൻട്രൽ അമേരിക്കയിലെ ഗ്വാട്ടിമാല സിറ്റിയിൽ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ 25 മരണം. 20 േപർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഏറെ പേരെ കാണാതായിട്ടുണ്ട്. 2000ത്തോളം പേരെ സമീപ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു.
ഫ്യൂഗോ അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. ലാവയും ചാരവും പാറക്കഷണങ്ങളും പുറത്തേക്ക് പ്രവഹിച്ചതോടെ നഗരത്തിലെ വിമാനത്താവളം അടച്ചിട്ടു. പ്രദേശം മുഴുവൻ ചാരത്തിൽ മുങ്ങിയ നിലയിലാണ്. ചാരത്തിൽ മൂടിയ വിമാനത്താവളം ശുചീകരിക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.
പ്രാദേശിക സമയം വൈകീട്ട് 4.55നായിരുന്നു പൊട്ടിത്തെറി. കാണാതായവർക്കായുള്ള തിരച്ചിൽ വെളിച്ചക്കുറവു മൂലം ഞായറാഴ്ച നിർത്തി വെക്കുകയായിരുന്നു. ഇൗവർഷം രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപർവ്വതത്തിൽ വലിയ സ്ഫോടനമുണ്ടാവുന്നത്.
10 കിലോ മീറ്റർ ഉയരത്തിൽ ചാരവും പാറക്കഷണങ്ങളും ഉയർന്നു പൊങ്ങി. ഗ്വാട്ടിമാല നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെ വരെ ചാരം തെറിെച്ചത്തി. ഫെബ്രുവരി ആദ്യത്തിലുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ 1.7കിലോമീറ്റർ ഉയരത്തിൽ ചാരം പൊങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.