വാഷിങ്ടൺ: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക ്കൽ ഇനിയും നീട്ടില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വ്യാഴാഴ്ചയായിരുന്നു യു.എസ ിൽ പ്രാബല്യത്തിലുള്ള നിയന്ത്രണം അവസാനിക്കുന്ന ദിവസം. വിവിധ സംസ്ഥാനങ്ങളിലേക്ക് പോകാൻ ആലോചനയുള്ളതായും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി മിക്കവാറും വൈറ്റ് ഹൗസിൽ തന്നെയാണ് പ്രസിഡൻറ് സമയം ചെലവിട്ടത്. അടുത്തയാഴ്ച അദ്ദേഹം അരിസോണയിലേക്ക് പോകുമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രംപിെൻറ നേതൃത്വത്തിൽ വലിയ റാലികൾ നടക്കുമെന്നാണ് കരുതുന്നത്. അതിനിടെ, 50 അമേരിക്കൻ സംസ്ഥാനങ്ങളിൽ 35 എണ്ണവും പഴയപോലെ പൊതുസ്ഥലങ്ങളും കടകേമ്പാളങ്ങളും തുറന്നുപ്രവർത്തിക്കാനുള്ള പദ്ധതികൾ തയാറാക്കി. കോവിഡ് നിയന്ത്രണങ്ങൾമൂലം യു.എസിലെ മിക്ക വ്യാപാരങ്ങളും നിലച്ചിരിക്കുകയാണ്. 95 ശതമാനം ജനങ്ങളും പുറത്തിറങ്ങുന്നില്ല.
തൊഴിലില്ലാത്ത ദിവങ്ങളിലെ ആനുകൂല്യത്തിനായി ഇതിനകം 26 ദശ ലക്ഷം പൗരന്മാർ അപേക്ഷ നൽകിക്കഴിഞ്ഞു. ഇത് താമസിയാതെ 30 ദശലക്ഷമാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ സമ്പദ്വ്യവസ്ഥ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് ട്രംപ് പറയുന്നത്. സമ്പദ്വ്യവസ്ഥയുടെ ആദ്യ പാദത്തിലെ വളർച്ച നെഗറ്റിവ് 4.8 ശതമാനമാണ്. യു.എസിൽ കോവിഡ്മൂലം മരണമടഞ്ഞവരുടെ എണ്ണം 61,000 കടന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.