വാഷിങ്ടൺ: സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ നിന്നുണ്ടായ വൻ വിവരച്ചോർച്ച ഇന്ത്യക്കാർക്കും ഭീഷണി. അഞ്ചുകോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച സൈബർ ചാരന്മാർ (ഹാക്കർ) ചോർത്തിയെടുത്തത്. ഫേസ്ബുക്കിന് ആഗോളതലത്തിലുള്ള 200 കോടി ഉപയോക്താക്കളിൽ 27 കോടി പേരും ഇന്ത്യക്കാരായതാണ് സൈബർ ആക്രമണം ഇന്ത്യക്കാരെയും ബാധിക്കാൻ കാരണം.
എന്നാൽ, ഇതുവരെ ഏതെങ്കിലും ഫേസ്ബുക്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചിട്ടില്ലെന്നും സംഭവത്തിനു പിന്നിൽ ആരാണെന്ന് അറിവായിട്ടില്ലെന്നും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു.
വിവരച്ചോർച്ചയെ തുടർന്ന് സ്വീകരിച്ച മുൻകരുതൽ നടപടികൾ നാലു കോടിയോളം ഫേസ്ബുക്ക് അക്കൗണ്ടുകളെക്കൂടി ബാധിക്കുമെന്നും കമ്പനി അറിയിച്ചു. സുരക്ഷ നടപടിയുടെ ഭാഗമായി 90 ലക്ഷം പേരുടെ അക്കൗണ്ടുകൾ ഫേസ്ബുക്ക് ലോഗ് ഒൗട്ട് ചെയ്തിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാർ മോഷ്ടിച്ച ‘സുരക്ഷ താക്കോൽ’ പുനഃസ്ഥാപിക്കുന്നതിനാണ് ഇൗ നടപടി.
ഇത്രയും അക്കൗണ്ട് ഉടമകൾ തിരിച്ച് ഫേസ്ബുക്കിൽ ലോഗ് ഇൻ ചെയ്യുേമ്പാൾ അവരുടെ ‘ന്യൂസ് ഫീഡി’ൽ എന്താണ് സംഭവിച്ചത് എന്നതിെൻറ വിശദീകരണം ലഭ്യമാണെന്ന് ഫേസ്ബുക്ക് പ്രോഡക്ട് മാനേജ്മെൻറ് ഉപമേധാവി ഗാരി റോസൻ പറഞ്ഞു. സ്വന്തം ഫേസ്ബുക്ക് വിവരങ്ങൾ മറ്റുള്ളവർ എങ്ങനെ കാണണം എന്ന് ഒാരോ ഉപയോക്താവിനും നിശ്ചയിക്കാവുന്ന ‘വ്യൂ അസ്’ സോഫ്റ്റ്വെയർ േകാഡിലെ വീഴ്ചയാണ് നുഴഞ്ഞുകയറ്റക്കാർ മുതലെടുത്തെതന്ന് സക്കർബർഗ് പറഞ്ഞു.
വിവരച്ചോർച്ച തടയാൻ ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ഒാരോ രാജ്യത്തും എത്ര അക്കൗണ്ടുകളെയാണ് ഇത് ബാധിച്ചതെന്ന് വ്യക്തമാക്കിയില്ല. എത്ര ഇന്ത്യക്കാരെ നുഴഞ്ഞുകയറ്റം ബാധിച്ചുവെന്ന ചോദ്യത്തിന് ഫേസ്ബുക്ക് ഇന്ത്യ ഒാഫിസിനും വ്യക്തമായ മറുപടി നൽകാനായില്ല.
അതേസമയം, ഫേസ്ബുക്ക് ഉടമകൾ പാസ്വേഡ് മാറ്റേണ്ടെന്നും കമ്പനി അറിയിച്ചു. ഫേസ്ബുക്കിന് കീഴിലെ ഇൻസ്റ്റഗ്രാം ആപ്പിനെയും വിവരച്ചോർച്ച ബാധിച്ചതായി കമ്പനി കണ്ടെത്തിയിട്ടുണ്ട്.
നിലക്കാതെ നുഴഞ്ഞുകയറ്റം
കഴിഞ്ഞ രണ്ടു വർഷത്തിനിടെ സുരക്ഷ-സ്വകാര്യത പ്രശ്നങ്ങളുടെ പേരിൽ വൻ വിവാദത്തിലകപ്പെട്ട കമ്പനിയാണ് ഫേസ്ബുക്ക്. കമ്പനി മേധാവി മാർക്ക് സക്കർബർഗിെൻറ വ്യക്തിവിവരങ്ങൾ വരെ ഹാക്കർമാർ ചോർത്തിയ സംഭവമുണ്ടായി. അമേരിക്കയിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രചാരണ ചുമതലയുണ്ടായിരുന്ന കേംബ്രിജ് അനലിറ്റിക എന്ന വിവര വിശകലന സ്ഥാപനം ലക്ഷക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ചോർത്തിയ വാർത്ത ഇൗ വർഷമാദ്യമാണ് പുറത്തുവന്നത്.
ഇങ്ങനെ ചോർത്തിയ അക്കൗണ്ടുകളിൽ റഷ്യയിൽനിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സ്ഥാപനങ്ങൾ വഴി 2016 മുതൽ ട്രംപിന് അനുകൂലമായ പരസ്യങ്ങളും വാർത്തകളും നൽകിയിരുന്നതായി യു.എസ് കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഏപ്രിലിൽ യു.എസ് കോൺഗ്രസിനു മുമ്പാകെ ഹാജരായ സക്കർബർഗ് കമ്പനിക്കുണ്ടായ വീഴ്ചയിൽ കുറ്റസമ്മതം നടത്തുകയുമുണ്ടായി.
ഫോൺ നമ്പറുകളും ചോർത്തി
ഉപയോക്താവിെൻറ ഫോൺ നമ്പറുകൾ പോലും പരസ്യദാതാക്കൾക്ക് നൽകിയിട്ടുണ്ടെന്ന് ഫേസ്ബുക് സമ്മതിച്ചിരുന്നു. യു.എസിലെ രണ്ടു സർവകലാശാലകൾ നടത്തിയ പഠനത്തിലാണ് ടു-ഫാക്ടർ ഒാതൻറിഫിക്കേഷൻ എന്നുപറഞ്ഞു വാങ്ങുന്ന മൊബൈൽ നമ്പറുകൾ പോലും പരസ്യക്കമ്പനികൾക്ക് നൽകിയതായി കണ്ടെത്തിയത്.
മൊബൈൽ നമ്പർ നൽകുന്നതുവഴി ഒരാളെ മനസ്സിലാക്കി പരസ്യം നൽകാൻ കമ്പനികൾക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.