വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ ലൂയീസിയാനയിൽ കറുത്ത വർഗക്കാരനായ നിരപരാധിയെ വെടിവെച്ചുകൊന്ന വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി. ഇയാളെ സഹായിച്ച മറ്റൊരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വംശവെറി തീരാകളങ്കമായി തുടരുന്ന യു.എസിൽ 2016ലാണ് സംഭവം.
ലൂയീസിയാനയിലെ ബാറ്റൺ റൂജിൽ 37കാരനായ ആൾട്ടൺ സ്റ്റെർലിങ്ങാണ് നിർദയം വധിക്കപ്പെട്ടത്. സീഡി വിൽപനക്കാരനായ ഒരാൾ പരാതിപ്പെട്ടതിനെ തുടർന്ന് സ്റ്റെർലിങ്ങിനെ പിടികൂടിയ പൊലീസ് നിലത്തുകിടത്തി ആറുതവണ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
തോക്കെടുത്ത് പൊലീസിനെ ആക്രമിക്കാൻ മുതിർന്നെന്നു പറഞ്ഞായിരുന്നു കൊലപാതകം. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചെന്നു പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സർക്കാർ വേണ്ടെന്നുവെച്ചിരുന്നു. ആക്രമണത്തിെൻറ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം യു.എസ് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.