വാഷിങ്ടൺ: എണ്ണപ്പാടങ്ങൾ സംരക്ഷിക്കാൻ കിഴക്കൻ സിറിയയിൽ കൂടുതൽ സൈനികരെ വിന്യസ ിക്കുമെന്ന് യു.എസ്. സിറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിൽന ിന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മലക്കംമറിഞ്ഞത്.
അതിർത്തിനഗരമായ ദൈറുസ്സൂറിനടുത്തുള്ള കൊണോകോ വാതകപ്ലാൻറിലാണ് ടാങ്കുകളടക്കം വിന്യസിക്കാനൊരുങ്ങുന്നത്. ഐ.എസ് ഭീകരർ എണ്ണപ്പാടങ്ങൾ പിടിച്ചെടുക്കുന്നത് തടയാനാണ് കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സുമായി സഹകരിച്ചുള്ള നീക്കമെന്ന് പെൻറഗൺ വ്യക്തമാക്കി.
സൈനികവിന്യാസം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യു.എസ് വെളിപ്പെടുത്തിയില്ല. വടക്കുകിഴക്കൻ സിറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള യു.എസിെൻറ തീരുമാനം വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്. യു.എസിെൻറ പ്രഖ്യാപനത്തിനു പിന്നാലെ തുർക്കി കുർദുകൾക്കുനേരെ അതിർത്തി കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.