അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 44 മരണം

ആതന്‍സ്: തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള രണ്ട് അഭയാര്‍ഥിബോട്ടുകള്‍ ഈജിയന്‍ കടലില്‍ മുങ്ങി 20 കുട്ടികളടക്കം നാല്‍പതിലേറെ പേര്‍ മരിച്ചു. 17 കുട്ടികളും 17 സ്ത്രീകളുമുള്‍പ്പെടെ 44 പേരുടെ മൃതദേഹം കണ്ടെടുത്തതായി തീരദേശസേന അറിയിച്ചു. നിരവധിപേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഈജിയന്‍ കടലില്‍ മുങ്ങിപ്പോയ രണ്ടു ബോട്ടുകളില്‍നിന്നായി 74പേരെ രക്ഷപ്പെടുത്തിയതായി തീരദേശസേന പറഞ്ഞു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
48 പേരാണ് ആദ്യബോട്ടിലുണ്ടായിരുന്നത്. അതില്‍ 40 പേരെ രക്ഷപ്പെടുത്തി. ആറുകുട്ടികളടക്കം എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടാമത്തെ ബോട്ടില്‍നിന്ന് അപകടത്തില്‍പെട്ട 26 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞവര്‍ഷം എട്ടുലക്ഷത്തില്‍പരം അഭയാര്‍ഥികളാണ് ഗ്രീസ് വഴി യൂറോപ്പിലത്തെിയത്. ഈവര്‍ഷം ഈജിയന്‍ കടലില്‍ ബോട്ട് മുങ്ങി 113 അഭയാര്‍ഥികള്‍ മരിച്ചതായാണ് അന്താരാഷ്ട്ര കുടിയേറ്റസംഘടനയുടെ റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.