ഇസ്ലാമാബാദ്: മുൻ സൈനിക ഭരണാധികാരി ജനറൽ പർവേസ് മുശർറഫിന് സുരക്ഷയൊരുക്കൽ തങ്ങളുടെ പണിയല്ലെന്ന് പാക് സർക്കാർ. രാജ്യദ്രോഹക്കേസിൽ പ്രത്യേക കോടതിയിൽ വാദം കേൾക്കുന്നതിന് രാജ്യത്തേക്ക് മടങ്ങിവരാനൊരുങ്ങുന്ന തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ദുൈബയിൽ കഴിയുന്ന മുശർറഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുശർറഫിന് സുരക്ഷ നൽകുന്നത് തങ്ങളുടെ സേവനത്തിൽ പെട്ടതല്ലെന്നായിരുന്നു പാക് പ്രതിരോധ മന്ത്രാലയത്തിെൻറ മറുപടി.
ചികിത്സാവശ്യാർഥം കഴിഞ്ഞവർഷം ദുൈബയിലേക്കു കടന്ന മുശർറഫ് പിന്നീട് രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. 2007ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് 2014ൽ മുശർറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ശിക്ഷിക്കപ്പെട്ടാൽ വധശിക്ഷയോ ജീവപര്യന്തം തടവോ അനുഭവിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.