ഇസ്ലാമാബാദ്: യു.എസ് ഡ്രോൺ ആക്രമണത്തിൽ തഹ്രീകെ പാകിസ്താൻ(ടി.ടി.പി) താലിബാൻ നേതാവിെൻറ മകൻ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിലാണ് ബുധനാഴ്ച ആക്രമണം നടന്നത്.
ടി.ടി.പി നേതാവ് മുല്ല ഫസലുല്ലയെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തിലാണ് മകനടക്കം 21 പേർ കൊല്ലപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റു. ടി.ടി.പി കമാൻഡർ ഗുൽ മുഹമ്മദ്, യാസീൻ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. പാക്-അഫ്ഗാൻ അതിർത്തിയിലെ ടി.ടി.പി സംഘത്തിനെതിരെ അഫ്ഗാനിസ്താനും യു.എസ് സഖ്യസേനയും നടപടിയെടുക്കുന്നില്ലെന്ന് പാകിസ്താൻ നിരവധി തവണ ആരോപിച്ചിരുന്നു.
പാക് അതിർത്തിക്ക് ഏതാനും മൈലുകൾ അകലെയാണ് കുനാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.