ലണ്ടൻ: മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച നിരീക്ഷണ പഠനത്തിലാണ് ആരോഗ്യവിദഗ്ധർ ഇത് വ്യക്തമാക്കുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകിയ ശേഷം രോഗികളുടെ അവസ്ഥയിൽ ഒരു മാറ്റവുമുണ്ടായില്ലെന്നാണ് പുതിയ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്.
മലേറിയ മരുന്നിെൻറ ഉപയോഗ മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് അത് ഭേദമായിട്ടില്ലെന്നും കോവിഡ് മരണ നിരക്ക് കുറക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് നിരീക്ഷണം. മരുന്നിൽ ഗുണങ്ങളോ ദോഷങ്ങളോ ഇല്ല. ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാത്തവരെ അപേക്ഷിച്ച് അത് നൽകിയ രോഗികളിൽ മരണം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലോ കുറവോ ആയി കണ്ടിട്ടില്ല. ഹൈഡ്രോക്‌സിക്ലോറോക്വിൻ ഒരു തരത്തിലും അത്തരമൊരു അവസ്ഥയെ ബാധിക്കുന്നില്ലെന്നുമാണ് പഠനത്തിൽ പറയുന്നത്.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കം കോവിഡ് ചികിത്സക്ക് സമാന മരുന്ന് ഗുണം ചെയ്യുമെന്ന് അവകാശവാദവുമായി എത്തിയിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിൻ അമേരിക്കക്ക് നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപിെൻറ ഭീഷണിക്ക് പിന്നാലെ 2.9 കോടി ഡോസ് മരുന്ന് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതിയും ചെയ്തിരുന്നു. എന്നാൽ, മലേറിയ മരുന്നിെൻറ ഉപയോഗം മൂലം ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിഭാഗത്തിെൻറ നിർദേശത്തോടെയല്ലാതെ ഉപയോഗിക്കരുതെന്നും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ദിവസങ്ങൾക്ക് മുമ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.