ബർലിൻ: ക്യാപ്റ്റൻ ഉൾപ്പെടെ ജർമനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ ആറു ജീവനക്കാരെ കടൽക്കൊള്ളക്കാർ റാഞ്ചി. തെക്കൻ നൈജീരിയയിലെ സമുദ്രതീരത്തുവെച്ചാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സംഭവമെന്ന് ൈനജീരിയൻ നാവികസേന അറിയിച്ചു.
കറുത്തബോട്ടിലെത്തിയ എട്ടു കൊള്ളക്കാരാണ് ഇവരെ റാഞ്ചിയത്. ഇക്വറ്റോറിയൻ ഗിനിയൻ തലസ്ഥാനമായ മലാബോയിൽനിന്ന് ലൈബീരിയൻ തലസ്ഥാനമായ മൺറോവിയയിലേക്ക് പോവുകയായിരുന്നു കപ്പൽ. ലൈബീരിയയുടെ പതാക നാട്ടിയ കപ്പൽ ജർമനിയിലെ പീറ്റർ ദോഹ്ൽ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ളതാണ്. കപ്പലിലെ അവശേഷിക്കുന്ന 12 നാവികർ സുരക്ഷിതരാണ്. തട്ടിക്കൊണ്ടുപോയവർ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇൗ വർഷം അന്താരാഷ്ട്ര ജലാതിർത്തികളിൽനിന്ന് 121 പേരെ കടൽക്കൊള്ളക്കാർ റാഞ്ചിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.