ജറൂസലം: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനയുടെ വെടിവെപ്പിൽ രണ്ടു ഫലസ്തീനികൾക്ക് പരിക്ക്. റമദാനിൽ ഫലസ്തീൻ ഇസ്രായേൽ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ സംഭവം. വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള ജെനിനിലെ യമുൻ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചവർക്കു നേരെയാണ് വെടിയുതിർത്തത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഫലസ്തീൻ വാർത്ത ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഫലസ്തീൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായേൽ സേനയുടെ റെയ്ഡ് തുടരുകയാണ്. ആക്രമണത്തിൽ പി.കെ.കെയുടെ ആസ്ഥാനമുൾപ്പെടെ തകർത്തതായി മന്ത്രി അറിയിച്ചു. തുർക്കിക്കെതിരെ ആക്രമണം നടത്താൻ വടക്കൻ ഇറാഖ് കുർദ് തീവ്രവാദികൾ താവളമാക്കുന്നതായും മന്ത്രി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.