റിഗ: ഭരണമുന്നണിയിലെ തർക്കങ്ങളെത്തുടർന്ന് ലാത്വിയൻ പ്രധാനമന്ത്രി ക്രിയാനിസ് കാരിൻസ് രാജി സമർപ്പിച്ചു. കാരിൻസിന്റെ ന്യു യൂണിറ്റി പാർട്ടിയും ഭരണസഖ്യത്തിലെ മറ്റ് ആറ് കക്ഷികളും തമ്മിലുള്ള പോരാണ് രാജിയിൽ കലാശിച്ചത്. തന്റെ സഖ്യകക്ഷികൾ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുകയാണെന്ന് കാരിൻസ് നേരത്തെ ആരോപിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർഥിയെ കണ്ടെത്താൻ സാധിക്കാതിരുന്നതും മുന്നണിയിലെ തർക്കം രൂക്ഷമാക്കി.
കാരിൻസിന്റെ രാജി സ്വീകരിച്ചതായും എത്രയും വേഗം പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ ശ്രമിക്കുമെന്നും പ്രസിഡന്റ് എഡ്ഗാർ റിൻകെവിക്സ് അറിയിച്ചു. 2026 വരെയാണ് ലാത്വിയൻ പാർലമെന്റിന്റെ കാലാവധി. 100 അംഗ പാർലമെന്റിലേക്ക് 2022-ൽ തെരഞ്ഞെടുപ്പിൽ ന്യൂ യുണിറ്റി പാർട്ടിക്ക് 26 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് കാരിൻസിന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ രൂപീകൃതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.