ഡൊണാൾഡ് ട്രംപിന്‍റെ ട്രൂത്ത് സോഷ്യലിൽ അംഗമായി നരേന്ദ്ര മോദി

ഡൊണാൾഡ് ട്രംപിന്‍റെ ട്രൂത്ത് സോഷ്യലിൽ അംഗമായി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്രൂത്ത് സോഷ്യലിൽ ചേർന്നു.

ട്രൂത്ത് സോഷ്യലിൽ അംഗമാവാൻ കഴിഞ്ഞത് സന്തോഷം. ഇവിടെയുള്ള തരത്തിലുമുള്ള ശബ്ദങ്ങളുമായും സംവദിക്കാനും വരും കാലങ്ങളിൽ അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നു- മോദി തന്‍റെ ആദ്യ പോസ്റ്റിൽ കുറിച്ചു. 2019 ലെ യുഎസ് സന്ദർശനത്തിനിടെ ടെക്സസിലെ ഹൂസ്റ്റണിൽ താനും ട്രംപും വേദിയിലിരിക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.

Full View

തന്റെ രണ്ടാമത്തെ പോസ്റ്റിൽ, പ്രധാനമന്ത്രി മോദിയുടെ പോഡ്‌കാസ്റ്റിന്റെ വീഡിയോ ലിങ്ക് അമേരിക്കൻ എഐ ഗവേഷകനായ ലെക്സ് ഫ്രിഡ്മാനുമായി പങ്കിട്ട ട്രംപിന്റെ ഞായറാഴ്ചത്തെ പോസ്റ്റ് പ്രധാനമന്ത്രി വീണ്ടും പങ്കിട്ടു. പ്ലാറ്റ്‌ഫോമിൽ ചേർന്ന ഒരു മണിക്കൂറിനുള്ളിൽ മോദിക്ക് 6,500-ലധികം ഫോളോവേഴ്‌സ് ലഭിച്ചു. ഡൊണാൾഡ് ട്രംപിനെയും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെയും മാത്രമാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്.

ട്രംപിനെ എക്‌സിൽ നിന്ന് (അന്ന് ട്വിറ്റർ) വിലക്കിയതിന് ശേഷം 2022 ഫെബ്രുവരിയിലാണ് ട്രൂത്ത് സോഷ്യൽ ആരംഭിച്ചത്. അതിനുശേഷം, ട്രംപിന്റെ വിശ്വസ്തനായ ശതകോടീശ്വരൻ എലോൺ മസ്‌ക് എക്‌സിനെ വാങ്ങുകയും യുഎസ് പ്രസിഡന്റിനെ പ്ലാറ്റ്‌ഫോമിൽ പുനഃസ്ഥാപിക്കുകയും ചെയ്തു.

Tags:    
News Summary - Narendra Modi joins Donald Trump's Truth Social

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.