മോസ്കോ: അഫ്ഗാൻ അഭയാർഥികളുടെ പ്രശ്നം പരിഹരിക്കാൻ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന് റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് അൽ താനിയുമായുള്ള കൂടിക്കാഴ്ചക്കൊടുവിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ലാവ്റോവിന്റെ പ്രഖ്യാപനം.
എത്രയും െപട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നത്. ഇതിനായി എല്ലാ രാജ്യങ്ങളും ഇടപെടണമെന്നും ലാവ്റോവ് ആവശ്യപ്പെട്ടു. താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടുന്നത്. യു.എൻ അഭയാർഥി ഹൈ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം അടുത്ത നാല് മാസത്തിനുള്ളിൽ അഫ്ഗാനിൽ നിന്നുള്ള 500,000 പേർ അഭയാർഥികളായി മാറും.
നിലവിൽ പതിനായിരക്കണക്കിനാളുകളാണ് അഫ്ഗാനിൽ നിന്ന് പലായനം ചെയ്തു കഴിഞ്ഞു. വരും മാസങ്ങളിൽ പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം വർധിക്കുമെന്നാണ് യു.എൻ ഉൾപ്പടെയുള്ള ഏജൻസികൾ കണാക്കാക്കുന്നത്. അഫ്ഗാനായി 12 മില്യൺ യു.എസ് ഡോളറിന്‍റെ സഹായം നൽകണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം യു.എന്നിനോട് അഭ്യർഥിച്ചിരുന്നു. രാഷ്ട്രീയമായ അനിശ്ചിതാവസ്ഥയും തൊഴിലില്ലായ്മയും സുരക്ഷാ പ്രശ്നങ്ങളും മൂലമാണ് അഫ്ഗാനിസ്താനിൽ നിന്നുള്ളവർ രാജ്യം വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.