വായ്പ ക്രമക്കേട്: െഎ.സി.െഎ.സി.െഎക്കെതിരെ സെബി  അന്വേഷണവും

മുംബൈ: വിവാദ വായ്പ ഇടപാടിൽ െഎ.സി.െഎ.സി.െഎ ബാങ്കിനെതിരെ സെബിയും അന്വേഷണം നടത്തുന്നു. സെബിയുടെ ചട്ടത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടോ, കോർപ്പേററ്റിൽ ഭരണത്തിൽ എന്തെങ്കിലും പാളിച്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സെബി പരിശോധിക്കുക.

െഎ.സി.െഎ.സി.െഎ ബാങ്ക് വായ്പ അനുവദിച്ച വീഡിയോകോണും അതിെൻറ പ്രൊമോട്ടർമാരും സെബിയുടെ നിരീക്ഷണത്തിലാണ്. ഇവരും നിയമലംഘനം നടത്തിയോ എന്ന കാര്യവും പരിശോധിക്കും. െഎ.സി.െഎ.സി.െഎ സെബിയിൽ സമർപ്പിച്ച കണക്കുകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് സെബി അറിയിച്ചിരിക്കുന്നത്. സമർപ്പിച്ച കണക്കുകളിൽ കൂടുതൽ വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2012ൽ ബാങ്ക് സമർപ്പിച്ച റിപ്പോർട്ടുകളിലായിരിക്കും കൂടുതൽ വ്യക്തത ആവശ്യപ്പെടുക.

ഇന്ത്യയിലെ നാലാമത്തെ വലിയ ബാങ്കാണ് െഎ.സി.െഎ.സി.െഎ. ഏകദേശം 1.8 ലക്ഷം കോടിയാണ് ബാങ്കിെൻറ ആകെ മൂലധനം. സെൻസെക്സിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലൊന്നാണ് െഎ.സി.െഎ.സി.െഎ. വീഡിയോകോൺ വായ്പ വിവാദത്തിൽ ആർ.ബി.െഎ 2016ൽ ബാങ്കിനോട് വിശദീകരണം തേടിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

Tags:    
News Summary - ICICI Bank’s Videocon loan: Sebi probing possible disclosure, corporate governance lapses-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.